Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2020 11:59 PM GMT Updated On
date_range 6 Dec 2020 11:59 PM GMTപൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം
text_fieldsbookmark_border
സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പച്ചക്കറി വിളവെടുപ്പ് പയ്യന്നൂർ: രാജ്യത്തെ അന്നമൂട്ടുന്ന കർഷകരുടെ ജീവിതം കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന കേന്ദ്ര സർക്കാറിൻെറ കർഷകമാരണ ബില്ലുകൾക്കെതിരായി രാജ്യവ്യാപകമായി ഉയർന്നുവരുന്ന സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പച്ചക്കറി വിളവെടുപ്പ്. കാങ്കോൽ ആലക്കാട്ടെ ജൈവകർഷകൻ എം.പി. കുഞ്ഞികൃഷ്ണൻെറ പച്ചക്കറി വിളവെടുപ്പാണ് പ്രതിഷേധത്തിൻെറയും പ്രതിരോധത്തിൻെറയും അടയാളപ്പെടുത്തലായത്. ഉൽപന്നങ്ങൾ വെറുതെ കൊടുക്കേണ്ടിവന്നാലും ഇടനിലക്കാർക്ക് ലാഭം കൊയ്യാൻ അനുവദിക്കില്ലെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു. അതുകൊണ്ട് പൊതുവിപണി തേടും. ഇതു പൊരുതുന്ന കർഷകർക്കുള്ള പിന്തുണയാണ് -അദ്ദേഹം പറഞ്ഞു. കാനായി കാനത്തിനു സമീപം ചെങ്കൽ പാറയിൽ ഇതു മൂന്നാം തവണയാണ് വെള്ളരിവിളവെടുക്കുന്നത്. കഴിഞ്ഞ തവണ സർക്കാർ നിർദേശപ്രകാരം കാങ്കോൽ സർവിസ് സഹകരണ ബാങ്ക് തുടങ്ങിയ ഓണച്ചന്തയിലേക്കാണ് പച്ചക്കറികൾ നൽകിയത്. ഇത്തവണ തിങ്കളാഴ്ച മുതൽ പയ്യന്നൂർ പൊലീസ് സ്റ്റേഷന് പിറകിൽ ആരംഭിക്കുന്ന ജൈവകർഷകരുടെ സ്ഥിരം ജൈവ കടയിലേക്കാണ് നൽകുന്നത്. കാനായി കാനത്തിനു മുകളിൽ കൊത്തിയൊഴിഞ്ഞ ചെങ്കൽപണ വിലയ്ക്കു വാങ്ങി മണ്ണുനികത്തിയാണ് കുഞ്ഞികൃഷ്ണൻ കൃഷിയിറക്കിയത്. പച്ചക്കറിക്ക് പുറമെ നെല്ലും, നാട്ടുമാവുകളും പ്ലാവും തുടങ്ങി നിരവധി ഇനങ്ങളാണ് വെള്ളം കെട്ടിനിന്ന് അപകട കുഴികളായ പാറമടയിൽ കൃഷി ചെയ്തത്. എല്ലാം നല്ല വിളവും നൽകി. പാറമടയിലെ കൃഷിയെ പലരും പരിഹസിെച്ചങ്കിലും കുഞ്ഞികൃഷ്ണൻെറ നിശ്ചയദാർഢ്യത്തിനും കാർഷിക മനസ്സിനും മുന്നിൽ പരിഹാസവാക്കുകൾ തോറ്റു പിൻവാങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story