Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2020 12:00 AM GMT Updated On
date_range 4 Dec 2020 12:00 AM GMTറോഡുപണി; മട്ടന്നൂരിൽ അടിയന്തര യോഗം വിളിച്ചു
text_fieldsbookmark_border
മട്ടന്നൂര്‍: കെ.എസ്.ടി.പി റോഡ് നിര്‍മാണത്തിലെ മെല്ലപ്പോക്കിനെത്തുടര്‍ന്ന് നഗരസഭയില്‍ അടിയന്തര യോഗം വിളിച്ചു. മൂന്ന് മാസം മുമ്പ് ആരംഭിച്ച റോഡ് നിര്‍മാണം നീണ്ടുപോവുകയും വാഹന യാത്രികര്‍ വീണ് പരിക്കേല്‍ക്കുന്നതും നിരന്തര ചര്‍ച്ചയായ സാഹചര്യത്തിലാണ് യോഗം വിളിച്ച് നിര്‍മാണം സംബന്ധിച്ച് ചര്‍ച്ച ചെയ്തത്. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണം ലഭിക്കാത്തതാണ് കാലതാമസത്തിന് കാരണമെന്ന് കരാറുകാര്‍ അറിയിച്ചു. എന്നാല്‍, ഇത്തരം സഹായങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ നഗരസഭയെ അറിയിക്കണമായിരുന്നെന്നും സാങ്കേതിക പ്രശ്‌നങ്ങള്‍ ഞങ്ങള്‍ അറിയില്ലെന്നും നഗരസഭ ചെയര്‍പേഴ്‌സൻ അനിത വേണു അറിയിച്ചു. കോവിഡ് കാലത്ത് വ്യാപാര മേഖല പ്രതിസന്ധി നേരിടുമ്പോള്‍ അതിൻെറ കൂടെ ഗതാഗത പ്രശ്‌നം കൂടി നേരിടുന്നതോടെ വലിയ തോതില്‍ കച്ചവടം കുറയുന്നതായി വ്യാപാരി നേതാക്കള്‍ അറിയിച്ചു. വാട്ടര്‍ അതോറിറ്റിയെ കുറ്റപ്പെടുത്തി തടിയൂരാനുള്ള ശ്രമമാണ് കരാറുകാര്‍ നടത്തുന്നതെന്നും പൈപ്പ് ലൈനിൻെറ ജോലി ചെയ്യേണ്ടത് കരാറുകാര്‍ തന്നെയാണെന്നും വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടിവ് എൻജിനീയര്‍ മജീദ് 'മാധ്യമ'ത്തോട് പറഞ്ഞു. നിരന്തരം പൈപ്പ് പൊട്ടുന്നതും മൂന്ന് മാസമായി തുടര്‍ന്ന റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാത്തതിലും വ്യാപക പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് വിവിധ വകുപ്പുകളുടെ യോഗം വിളിച്ചുചേര്‍ത്തത്. ഡിസംബര്‍ 20നുമുമ്പ് പണി പൂര്‍ത്തിയാക്കുമെന്ന് യോഗത്തില്‍ കരാറുകാര്‍ ഉറപ്പ് നല്‍കിയതായി നഗരസഭ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story