Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2020 11:58 PM GMT Updated On
date_range 26 Nov 2020 11:58 PM GMTകതിരൂരിൽ ഇടത് മേൽക്കൈ ശക്തം
text_fieldsbookmark_border
തലേശ്ശരി: കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇടതിൻെറ സമ്പൂർണ ആധിപത്യത്തിലാണ് കതിരൂർ ഗ്രാമപഞ്ചായത്ത്. ഇൗ തെരഞ്ഞെടുപ്പിലും മറിച്ചൊന്നും സംഭവിക്കാൻ സാധ്യതയില്ല. പഞ്ചായത്തിൽ പേരിനെങ്കിലും ഒരു സീറ്റ് ഉറപ്പിക്കാൻ സാധിക്കാത്തത് വലതുമുന്നണിക്ക് വലിയ ക്ഷീണമാണ്. 20 വർഷമായി മുഴുവൻ സീറ്റും ഇടതുമുന്നണിയുടെ കൈപ്പിടിയിലാണ്. 18 വാർഡുകളുള്ള പഞ്ചായത്തിൽ സി.പി.എമ്മിന് 16 സീറ്റുകളുണ്ട്. രണ്ടെണ്ണം സി.പി.െഎക്കും. എൽ.ഡി.എഫിൽ 16 സീറ്റിൽ സി.പി.എമ്മും രണ്ട് സീറ്റിൽ സി.പി.െഎയുമാണ് ഇത്തവണ മത്സരിക്കുന്നത്. യു.ഡി.എഫിൽ കോൺഗ്രസ് 17 സീറ്റിലും മുസ്ലിം ലീഗ് ഒരു സീറ്റിലും മത്സരിക്കുന്നു. കഴിഞ്ഞ തവണത്തെ പഞ്ചായത്ത് വൈസ് പ്രസിഡൻറും സി.പി.എം സ്ഥാനാർഥിയുമായ സി.പി.എമ്മിലെ പി.പി. സനിൽ ഇത്തവണയും ജനവിധി തേടുന്നുണ്ട്. പ്രസിഡൻറ് സ്ഥാനാർഥിയായി പാർട്ടി ഇത്തവണ സനിലിനെയാണ് ഉയർത്തിക്കാട്ടുന്നത്. ഇത്തവണ 15 സ്ഥാനാർഥികളെ നിർത്തി ബി.ജെ.പി തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാണ്. ആകെ വോട്ടർമാർ 23,167. (സ്ത്രീകൾ -12,808, പുരുഷന്മാർ -10,359). infobox കക്ഷിനില ആകെ വാർഡുകൾ -18 എൽ.ഡി.എഫ് 18 (സി.പി.എം -16, സി.പി.െഎ -രണ്ട്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story