Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഉരുവച്ചാലിൽ...

ഉരുവച്ചാലിൽ ബസ്സ്റ്റാൻഡിനായുള്ള കാത്തിരിപ്പ് നീളുന്നു

text_fields
bookmark_border
ഉരുവച്ചാൽ: വർഷങ്ങൾ പഴക്കമുള്ളതാണ് ഉരുവച്ചാലിൽ ബസ്സ്റ്റാൻഡ് വേണമെന്ന ആവശ്യം. എന്നാൽ, അധികൃതർ അനുകൂല നിലപാട് സ്വീകരിക്കാത്തതിനാൽ നഗരവികസനം സ്തംഭിച്ചു. മട്ടന്നൂർ, കൂത്തുപറമ്പ്, മാലൂർ, പേരാവൂർ, തില്ലങ്കേരി,കാക്കയങ്ങാട്, മണക്കായി തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ബസുകളും മറ്റു വാഹനങ്ങളും എത്തിച്ചേരുന്ന ഉരുവച്ചാലിൽ സ്ഥലപരിമിതിയും ഗതാഗതക്കുരുക്കും രൂക്ഷമാണ്. ഒപ്പം സ്വകാര്യ വാഹനങ്ങളുടെ റോഡരികിലെ പാർക്കിങ് കൂടിയാകുമ്പോൾ കോവിഡ് കാലത്തും ഉരുവച്ചാൽ ടൗണിൽ കുരുക്ക് ഒഴിയുന്നില്ല. മട്ടന്നൂർ നഗരസഭയുടെ ആദ്യ ഭരണസമിതിയുടെ പ്രഥമ ബജറ്റിൽ ഉരുവച്ചാലിൽ മിനി ബസ് സ്റ്റാൻഡ് നിർമിക്കാൻ പദ്ധതിയിെട്ടങ്കിലും തുടർപ്രവർത്തനങ്ങൾ നടന്നില്ല. മൂന്നു റോഡുകൾ കൂടിച്ചേരുന്ന ഉരുവച്ചാൽ കവലയിൽ ബസ് കാത്തിരിപ്പുകേന്ദ്രം പോലുമില്ല. റോഡരികിൽ ബസ് നിർത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത് തിരക്കുള്ള സമയങ്ങളിൽ ഗതാഗതക്കുരുക്കിന് ഇടയാകുന്നു. മഴയത്തും വെയിലത്തും കടകൾക്ക് മുന്നിലാണ് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്. ഇവിടങ്ങളിലെ സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ്ങും ഏറെ പ്രയാസമുണ്ടാക്കുകയാണ്. ഉരുവച്ചാൽ-ശിവപുരം റോഡരികിൽ റവന്യൂ വകുപ്പിൻെറ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് പാർക്കിങ് സൗകര്യം ഒരുക്കണമെന്ന നിർദേശം ഉയർന്നിരുന്നു. എന്നാൽ, ഇതുവരെയായിട്ടും പരിഗണിക്കപ്പെട്ടിട്ടില്ല. ടാക്‌സി സ്റ്റാൻഡുണ്ടെങ്കിലും ടാക്‌സി വാഹനങ്ങളും ഓട്ടോറിക്ഷകളും റോഡരികിൽ തന്നെയാണ് പാർക്ക് ചെയ്യുന്നത്. കെ.എസ്.ടി.പി റോഡ് നവീകരണത്തിൻെറ ഭാഗമായി റോഡ് വീതികൂട്ടിയെങ്കിലും ബസ്സ്റ്റാൻഡ് നിർമിച്ച് ഓരോ വാഹനങ്ങൾക്കും പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയാൽ മാത്രമേ ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കാനാകൂ. കൂടുതൽ കടകളും മറ്റു സ്ഥാപനങ്ങളും പ്രവർത്തനം തുടങ്ങിയതോടെ മട്ടന്നൂരിലെ രണ്ടാമത്തെ പ്രധാന ടൗണായി ഉരുവച്ചാൽ വികസിച്ചിട്ടുണ്ട്. ഇതിനനുസരിച്ചുള്ള പശ്ചാത്തല വികസനം ഉരുവച്ചാലിൽ സാധ്യമാക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story