Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2020 11:58 PM GMT Updated On
date_range 21 Nov 2020 11:58 PM GMTഉത്തരവ് നടപ്പായില്ല; ആറളത്ത് ഉദ്യോഗസ്ഥ കമ്മിറ്റി നിലവിൽ വന്നില്ല
text_fieldsbookmark_border
ഉത്തരവ് നടപ്പായില്ല; ആറളത്ത് ഉദ്യോഗസ്ഥ കമ്മിറ്റി നിലവിൽ വന്നില്ല കാർഷിക മേഖലയിലെ വിവിധ പദ്ധതികൾക്ക് കർഷകർക്ക് തുക നൽകാൻ സാധിക്കാത്ത അവസ്ഥആറളം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതികളുടെ കാലാവധി അവസാനിക്കുന്നതുമുതൽ ഭരണനിർവഹണം നടത്തുന്നതിന് മൂന്നംഗ ഉദ്യോഗസ്ഥ കമ്മിറ്റിയെ ചുമതലപ്പെടുത്തി സർക്കാർ ഇറക്കിയ ഉത്തരവ് ആറളം ഗ്രാമപഞ്ചായത്തിൽ നടപ്പായില്ല. പഞ്ചായത്ത് സെക്രട്ടറിയെ കൂടാതെ കൃഷി ഓഫിസർ, അസി. എൻജിനീയർ എന്നിവർ അടങ്ങുന്നതാണ് കമ്മിറ്റി. പഞ്ചായത്ത് വാർഷിക പദ്ധതികൾ, സുഭിക്ഷ കേരളം പദ്ധതികൾ തുടങ്ങിയവയിൽ ഫണ്ട് മാറുന്നതിന് സാംഖ്യ സോഫ്റ്റ് വെയറിൽ പഞ്ചായത്ത് പ്രസിഡൻറിൻെറ ലോഗിനിൽ നിന്ന് അംഗീകരിച്ചാൽ മാത്രമേ സാധ്യമാവുകയുള്ളൂ. ഭരണസമിതിയുടെ കാലാവധി കഴിഞ്ഞതിനാൽ മേൽ ഉദ്യോഗസ്ഥരിൽ ആരെങ്കിലും ഒരാളുടെ പേരിലേക്ക് ലോഗിൻ മാറ്റിനൽകേണ്ടതുണ്ട്. ഇതിന് കാലതാമസം വരുന്നതുമൂലം കാർഷിക മേഖലയിലെ നിരവധി പദ്ധതികളിലാണ് തുക കർഷകർക്ക് നൽകാൻ സാധിക്കാതെ വന്നത്. ആറളം ഫാം പുനരധിവാസ മേഖലയിലടക്കം നടപ്പാക്കിയ കരനെൽ കൃഷി, എള്ള് കൃഷി, ചെറുധാന്യ കൃഷി, തെങ്ങിന് ജൈവവളം, കുമ്മായ വിതരണം, രണ്ടാംവിള നെൽ കൃഷിക്ക് ധനസഹായം, മൺചട്ടിയിൽ പച്ചക്കറി, പച്ചക്കറി കൃഷിക്ക് ആനുകൂല്യം, കുടുംബശ്രീ ഗ്രൂപ്പുകൾക്ക് ഇഞ്ചി, മഞ്ഞൾ, വാഴ വിത്ത് വിതരണം തുടങ്ങിയ പദ്ധതികളിലൊക്കെ ആദ്യഘട്ട ബിൽ മാത്രമേ മാറിയുള്ളു. ഒരു ജീവനക്കാരൻ മാത്രമുള്ള ആറളം കൃഷിഭവനിൽ എല്ലാമാസവും കൃത്യമായ സമയങ്ങളിൽ ബിൽ ട്രഷറിയിൽ സമർപ്പിച്ചാൽ മാത്രമേ മാർച്ചിനുള്ളിൽ പദ്ധതി നിർവഹണം പൂർത്തീകരിക്കാൻ സാധിക്കുകയുള്ളു. കൃഷിഭവൻ മുൻകൈയെടുത്ത് ആറളം ഫാം മേഖലയിലടക്കം നടത്തിയ പദ്ധതികൾക്ക് തുക മാറിനൽകാത്തത് കർഷകരിൽ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. ഭരണ നിർവഹണ കമ്മിറ്റി യോഗം ചേരുന്നതിൽ വീഴ്ച വരുത്തുന്നതുമൂലം കർഷകരിൽ നിന്നുള്ള പഴികേൾക്കേണ്ടിവരുന്നത് കൃഷിഭവൻ ജീവനക്കാരാണ്.അസി. എൻജിനീയർ അവധിയിൽ പോയതുകൊണ്ടാണ് ലോഗിൻ മാറ്റി നൽകാൻ സാധിക്കാത്തതെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story