Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2020 11:59 PM GMT Updated On
date_range 20 Nov 2020 11:59 PM GMTഎ,ഐ ഗ്രൂപ് തർക്കം:
text_fieldsbookmark_border
എ,ഐ ഗ്രൂപ് തർക്കം:പയ്യാവൂരിലെ സ്ഥാനാർഥികളെ ഇനി കെ.പി.സി.സി പ്രഖ്യാപിക്കും ശ്രീകണ്ഠപുരം: എ,ഐ ഗ്രൂപ് തർക്കത്തെ തുടർന്ന് പ്രതിസന്ധി ഉടലെടുത്ത പയ്യാവൂരിൽ ഇതുവരെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചില്ല. എ ഗ്രൂപ്പിനെ തഴഞ്ഞ് ഐ ഗ്രൂപ് മണ്ഡലം പ്രസിഡൻറിൻെറ വീട്ടിൽ രഹസ്യയോഗം ചേർന്നാണ് സ്ഥാനാർഥി പട്ടിക തയാറാക്കിയതെന്നാരോപിച്ച് ഡി.സി.സിക്കും കെ.പി.സി.സിക്കും എ ഗ്രൂപ് നേതാക്കൾ പരാതി നൽകിയതോടെയാണ് പ്രശ്നം രൂക്ഷമായത്. സമവായ കമ്മിറ്റി തീരുമാനപ്രകാരം അഞ്ച്, 10 വാർഡുകളിൽ എ ഗ്രൂപ് പ്രതിനിധികളെ മത്സരിപ്പിക്കേണ്ടതായിരുന്നു. 10ാം വാർഡായ കണ്ടകശ്ശേരിയിൽ നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.പി. അഷ്റഫിനെ പ്രസിഡൻറ് സ്ഥാനാർഥിയാക്കാനായിരുന്നു മുൻധാരണ.ഈ ധാരണ ഐ ഗ്രൂപ് ലംഘിച്ച് മണ്ഡലം പ്രസിഡൻറ് തന്നെ ഇവിടെ മത്സരത്തിനിറങ്ങിയതാണ് എ ഗ്രൂപ്പിനെ ചൊടിപ്പിച്ചത്. മൂന്ന് ദിവസം ഡി.സി.സിയും ജില്ലയിലെ കെ.പി.സി.സി ഭാരവാഹികളും ഇടപെട്ട് ചർച്ച നടത്തിയെങ്കിലും ഇരുവിഭാഗവും വിട്ടുവീഴ്ചക്ക് തയാറായില്ല. മണ്ഡലം പ്രസിഡൻറ് പദവി ഐ ഗ്രൂപ്പിനും പഞ്ചായത്ത് പ്രസിഡൻറ് പദവി എ ഗ്രൂപ്പിനും എന്നതാണ് സമവായ കമ്മിറ്റിയുണ്ടാക്കിയ ധാരണ. ഐ ഗ്രൂപ് വിട്ടുവീഴ്ച ചെയ്യാത്തതിനിടെ എ ഗ്രൂപ്പിലെ ടി.പി. അഷ്റഫ് കണ്ടകശ്ശേരി വാർഡിലും ഇരിക്കൂർ ബ്ലോക്കിലേക്കും പത്രിക നൽകിയിരുന്നു. എന്നാൽ, ബ്ലോക്കിലെ പത്രിക വെള്ളിയാഴ്ച പിൻവലിച്ചു. ഇതോടെ പഞ്ചായത്തിലെ പത്രിക നിലവിലുണ്ട്.തിങ്കളാഴ്ചയാണ് പത്രിക പിൻവലിക്കാനുള്ള ദിവസം. അതിനു മുമ്പ് പ്രശ്ന പരിഹാരമുണ്ടാക്കുന്നതിനായാണ് കെ.പി.സി.സി ഇടപെട്ടത്. അടുത്തദിനം തന്നെ അഞ്ചാം വാർഡിലും 10ാം വാർഡിലും ഒരൊറ്റ കോൺഗ്രസ് സ്ഥാനാർഥികളെ മാത്രം നിശ്ചയിച്ച് കെ.പി.സി.സി ഇവിടത്തെ സ്ഥാനാർഥി പ്രഖ്യാപനം നടത്തും. യു.ഡി.എഫിൻെറ കുത്തക പഞ്ചായത്താണ് പയ്യാവൂർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story