Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആലക്കോടും ഉദയഗിരിയും...

ആലക്കോടും ഉദയഗിരിയും വലത്തോട്ടുതന്നെ

text_fields
bookmark_border
ആലക്കോടും ഉദയഗിരിയും വലത്തോട്ടുതന്നെപഞ്ചായത്തിലൂടെമലയോര പഞ്ചായത്തുകളിൽ യു.ഡി.എഫിൻെറ ഉറച്ച കോട്ടകളായി നിലകൊള്ളുന്ന പഞ്ചായത്തുകളാണ് ആലക്കോടും ഉദയഗിരിയും. മലയോരത്തെ പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ വാർഡുകളുള്ള പഞ്ചായത്താണ് ആലക്കോട്. 21 വാർഡുകളിൽ 18 സീറ്റിൽ കോൺഗ്രസും മൂന്ന് സീറ്റിൽ മുസ്ലിം ലീഗുമാണ് ഇത്തവണ മത്സരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 13 വാർഡ് യു.ഡി.എഫിനും എട്ട് വാർഡ് എൽ.ഡി.എഫിനുമാണ് ലഭിച്ചത്. പഞ്ചായത്തിൽ എല്ലാ വർഷവും കോൺഗ്രസിന് സ്ഥാനാർഥി നിർണയം കീറാമുട്ടിയാണ്. ഇത്തവണയും അത് സംഭവിച്ചു. നോമിനേഷൻ നൽകേണ്ട അവസാന നിമിഷത്തിലാണ് കോൺഗ്രസിലെ സീറ്റ് വിഭജന പ്രശ്നം പരിഹരിച്ചത്. 1988-93 കാലഘട്ടത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച കെ.പി. മെയ്തുവിനെ പിന്തുണച്ച് പ്രസിഡൻറാക്കിയും 1995-2000 വരെയും എൽ.ഡി.എഫ് ആലക്കോട് പഞ്ചായത്ത് ഭരിച്ചു. പിന്നീടുള്ള കാലത്ത് ആലക്കോട് പഞ്ചായത്ത് ഭരണം യു.ഡി.എഫാണ് കൈയ്യാളിയത്. പഞ്ചായത്തിൻെറ വികസന കാര്യത്തിൽ യു.ഡി.എഫ് പരാജയപ്പെട്ടു എന്നുപറഞ്ഞാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഒരിക്കൽ മാത്രം ഇടതുപക്ഷത്തേക്ക് മാറിയ പഞ്ചായത്താണ് ഉദയഗിരി. 2000 മുതൽ 2005 വരെ മാത്രം. ഇതിനുശേഷം യു.ഡി.എഫ് മാത്രമാണ് ഉദയഗിരി ഭരിച്ചത്. ആകെ 15 വാർഡുകളാണ് പഞ്ചായത്തിലുള്ളത്. കോൺ ഗ്രസും കേരള കോൺഗ്രസും മാത്രമുള്ള യു.ഡി.എഫ് മുന്നണിയാണ് ഉദയഗിരിയിൽ ഉണ്ടായിരുന്നത്. കേരള കോൺഗ്രസ് ഇത്തവണ എൽ.ഡി.എഫിനൊപ്പമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് -ഒമ്പത്, എൽ.ഡി.എഫ് -അഞ്ച്, ബിജെ.പി -ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. കഴിഞ്ഞ തവണ രണ്ട് സീറ്റ് കേരള കോൺഗ്രസ് നേടിയിരുന്നു. എന്നാൽ, കേരള കോൺസ് (എം) യു.ഡി.എഫ് മുന്നണി വിട്ടതോടെ ഇത്തവണ കോൺഗ്രസ് ഒറ്റക്കാണ് 15 സീറ്റിലും മത്സരിക്കുന്നത്. ഏതാനും സീറ്റുകളിൽ ലീഗ് സ്വതന്ത്രരായി മത്സരിക്കുന്നുണ്ട്. ലീഗ് സീറ്റ് തർക്കത്തെ തുടർന്നാണ് മുന്നണി വിട്ടത്. എൽ.ഡി.എഫിൽ രണ്ട് വാർഡാണ് ഇത്തവണ കേരള കോൺഗ്രസിനായി വിട്ടുനൽകിയത്. വികസന തകർച്ചയും കോൺഗ്രസിലെ പടലപ്പിണക്കങ്ങളും മുന്നണി തകർച്ചയും എല്ലാം മുതലെടുത്ത് ഭരണം പിടിക്കാൻ എൽ.ഡി.എഫ് അരയും തലയും മുറുക്കി പ്രചാരണ രംഗത്ത് ഇറങ്ങിയിരിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story