Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2020 12:00 AM GMT Updated On
date_range 19 Nov 2020 12:00 AM GMTനാറാത്ത് ബലാബലം
text_fieldsbookmark_border
നാറാത്ത് ബലാബലംപഞ്ചായത്തിലൂടെഎൽ.ഡി.എഫിനും യു.ഡി.എഫിനും തുല്യ രാഷ്ട്രീയ സ്വാധീനമുള്ള പഞ്ചായത്താണ് നാറാത്ത്. ഇരുമുന്നണികളും മാറി മാറി ഭരണം നടത്താറാണ് പതിവെങ്കിലും 10 വർഷമായി എൽ.ഡി.എഫാണ് ഭരണകക്ഷി. 2005 -10 കാലയളവിൽ 16 സീറ്റ് മാത്രമുള്ളപ്പോൾ എട്ട് സീറ്റ് എൽ.ഡി.എഫിനും എട്ട് സീറ്റ് യു.ഡി.എഫിനും ലഭിച്ചു. തുടർന്ന് നറുക്കെടുപ്പിൽ യു.ഡി.എഫിന് ഭരണം കിട്ടി. നിലവിൽ പഞ്ചായത്തിൽ 17 വാർഡുകളാണുള്ളത്. കഴിഞ്ഞതവണ 17 സീറ്റിൽ സി.പി.എം 10 സീറ്റിലാണ് ജയിച്ചത്. അഞ്ച് സീറ്റ് മുസ്ലിംലീഗും ഒരു സീറ്റ് കോൺഗ്രസും ഒരു സീറ്റ് കോൺഗ്രസ് വിമതനുമാണ് നേടിയത്.ഈ തെരഞ്ഞെടുപ്പിൽ സി.പി.എം15 സീറ്റിലും ഒരു സീറ്റിൽ സി.പി.ഐയും ഒരു സീറ്റിൽ ഐ.എൻ.എല്ലുമാണ് ഇടതുപക്ഷത്തിനുവേണ്ടി രംഗത്തുള്ളത്. യു.ഡി.എഫിൽ കോൺഗ്രസ് പിന്തുണയോടെ ഒരു സ്വതന്ത്രൻ ഉൾപ്പെടെ 10 സീറ്റിൽ കോൺഗ്രസും ഏഴ് സീറ്റിൽ ലീഗുമാണ് മത്സരിക്കുന്നത്.ചുവന്നുതുടുത്ത് കുറ്റ്യാട്ടൂർമാണിയൂർ, കുറ്റ്യാട്ടൂർ വില്ലേജ് പഞ്ചായത്തുകൾ പിരിച്ചുവിട്ടതിനെ തുടർന്ന് 1962ൽ രൂപവത്കൃതമായതാണ് കുറ്റ്യാട്ടൂർ പഞ്ചായത്ത്. ജില്ലയിൽ കാർഷിക പെരുമയുള്ള നാടാണ് കുറ്റ്യാട്ടൂർ. പഞ്ചായത്ത് രൂപവത്കൃതമായത് മുതൽ സി.പി.എം നിയന്ത്രണത്തിൽ ഇടതുപക്ഷ മുന്നണിയുടെ നേതൃത്വത്തിലുള്ളതാണ് ഭരണസമിതി. ആകെ 16 വാർഡിൽ 15 സീറ്റിലും സി.പി.എം ആണ് വിജയിച്ചത്. പഞ്ചായത്തിലെ പ്രതിപക്ഷ നേതാവ് യു.ഡി.എഫിൽ ഏക സീറ്റ് നേടിയ മുസ്ലിം ലീഗിലെ കെ.വി. ജുവൈരിയത്താണ്. ഐ.എസ്.ഒ അംഗീകാരം, മികച്ച ജൈവ കൃഷിരീതിക്കുള്ള ജില്ലതല ജൈവ മണ്ഡലം അവാർഡ്, നൂറ് ശതമാനം നികുതി പിരിവിനുള്ള അവാർഡ് തുടങ്ങി നേട്ടങ്ങളുടെ നീണ്ടപട്ടിക ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫ് ഇൗ തെരഞ്ഞെടുപ്പിലും അങ്കം കുറിക്കുന്നത്. നിലവിലെ ഭരണസമിതി സമ്പൂർണ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി കോട്ടങ്ങളുടെ നീണ്ടപട്ടിക നിരത്തിയാണ് യു.ഡി.എഫ് അങ്കത്തിനൊരുങ്ങുന്നത്. 14 സീറ്റിൽ കോൺഗ്രസും രണ്ട് സീറ്റിൽ ലീഗുമാണ് ഇത്തവണ മത്സരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story