Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2020 11:58 PM GMT Updated On
date_range 15 Nov 2020 11:58 PM GMTകേരള മോഡലിൽ കടമ്പൂർ
text_fieldsbookmark_border
തെരഞ്ഞെടുപ്പ് വിജയത്തിൽ ഇരുമുന്നണിയെയും മാറി മാറി പരീക്ഷിക്കുന്ന കേരള മോഡൽ പഞ്ചായത്താണ് കടമ്പൂർ. 2010ൽ ഭരണകക്ഷിയായ യു.ഡി.എഫിന് 2015ൽ ഭരണം നഷ്ടമായത് നറുക്കെടുപ്പിലെ നിർഭാഗ്യത്തിൽ മാത്രം. ആകെയുള്ള 13 വാർഡിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും തുല്യമായി ആറുപേരെ ജയിപ്പിക്കാനായപ്പോൾ വില്ലനായി വന്നത് ഒരു വാർഡിൽ രണ്ടു സ്ഥാനാർഥികൾക്ക് കിട്ടിയ തുല്യ വോട്ടാണ്. ഒടുവിൽ നറുക്കെടുപ്പിലൂടെ ഭരണം എൽ.ഡി.എഫ് കരസ്ഥമാക്കിയതോടെ കടമ്പൂർ പഞ്ചായത്ത് പാരമ്പര്യം കാത്തു സൂക്ഷിക്കുകയായിരുന്നു. ഒരു സീറ്റിൻെറ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫിലെ കെ. ഗിരീശൻ പ്രസിഡൻറായ ഭരണസമിതി നിലവിൽവരുകയായിരുന്നു. തുടർഭരണം ലക്ഷ്യം വെച്ച് ആദ്യമേതന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽ.ഡി.എഫ്കളത്തിലിറങ്ങിക്കഴിഞ്ഞു. ഇത്തവണ കടമ്പൂർ സ്ത്രീ സംവരണ വാർഡാണ്. യു.ഡി.എഫിൽ കോൺഗ്രസ് കഴിഞ്ഞാൽ പ്രബല കക്ഷി ലീഗാണ്. കോൺഗ്രസിലെ ഗ്രൂപ് രാഷ്ട്രീയമാണ് പലപ്പോഴും യു.ഡി.എഫിൻെറ ദൗർബല്യം. ഇതുകാരണം തെരഞ്ഞെടുപ്പ് അടുക്കുേമ്പാൾ വിമതർ രംഗത്ത് വരുകയും വിജയസാധ്യതയെ അതു ബാധിക്കുകയും ചെയ്യാറുണ്ട് . കഴിഞ്ഞ തവണയും അതുണ്ടായി. എന്നാൽ, ഇത്തവണ പ്രശ്നങ്ങൾ പരിഹരിച്ച് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും എന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നത്. പഞ്ചായത്തിൽ വെൽഫയർ പാർട്ടിയുമായി നീക്കുപോക്കുണ്ടാക്കിയാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അഞ്ചു വർഷത്തെ ഭരണനേട്ടം വോട്ടാക്കി മാറ്റാനുള്ള തീവ്രശ്രമത്തിലാണ് എൽ.ഡി.എഫ്. ഭരണത്തിലെ കെടുകാര്യസ്ഥതയും വികസന മുരടിപ്പുമാണ് യു.ഡി.എഫ്. പ്രചാരണായുധമാക്കുന്നത്. ബി.ജെ.പിയും എസ്.ഡി.പി.ഐയും ഇത്തവണ മത്സരരംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story