Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2020 11:58 PM GMT Updated On
date_range 6 Nov 2020 11:58 PM GMTവോട്ട് ചെയ്യാൻ കണ്ണൂർ കാത്തിരിക്കണം; ഫലം പെട്ടെന്നറിയാം
text_fieldsbookmark_border
വോട്ട് ചെയ്യാൻ കണ്ണൂർ കാത്തിരിക്കണം; ഫലം പെട്ടെന്നറിയാം കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നുഘട്ടങ്ങളായപ്പോൾ അവസാന ഘട്ടത്തിലാണ് കണ്ണൂർ ജില്ല. ബൂത്തിലേക്ക് നീങ്ങാൻ ആദ്യഘട്ടം പോളിങ് കഴിഞ്ഞ് ആറാംദിനം വരെ കണ്ണൂരുകാർ കാത്തിരിക്കണം. എന്നാൽ, പെട്ടിയിലായ വോട്ടിൻെറ കണക്കറിയാൻ കാത്തിരിപ്പ് വേണ്ട. ഡിസംബർ 14ന് നടക്കുന്ന പോളിങ്ങിൻെറ ഫലം 16നുതന്നെ അറിയാം. പോളിങ് മൂന്നാംഘട്ടത്തിലേക്ക് നീട്ടിയത് സ്ഥാനാർഥികൾക്കും പാർട്ടികൾക്കും വീണുകിട്ടുന്ന അവസരമാണ്. അവർക്ക് പ്രചാരണത്തിന് ഒരാഴ്ചയോളം അധികമായി ലഭിക്കുന്നു. കോവിഡ് കാലത്ത് ആളെക്കൂട്ടി കാടിളക്കിയുള്ള പ്രചാരണം സാധ്യമല്ലെന്നിരിക്കെ, കൂടുതൽ ആളുകളെ നേരിൽ കാണാൻ കിട്ടുന്ന ഈ അധിക സമയം വിലപ്പെട്ടതുതന്നെ. കണ്ണൂർ ഉൾപ്പെടെ നാലു ജില്ലകൾ മാത്രമാണ് മൂന്നാംഘട്ടത്തിലുള്ളത്. രണ്ടാംഘട്ട പോളിങ് ഡിസംബർ 10ന് പൂർത്തിയായി കഴിഞ്ഞാൽ പിന്നീടുള്ള നാലുദിനം മുതിർന്ന നേതാക്കളടക്കം ഈ മേഖലയിൽ കൂട്ടമായി എത്താനാണ് സാധ്യത. അവസാന മണിക്കൂറുകളിലെ വോട്ടോട്ടത്തിന് മുതിർന്ന നേതാക്കളുടെ സാന്നിധ്യം ഇരുപക്ഷത്തും ആവേശം കൂട്ടുകയും ചെയ്യും. കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ് ഒരുക്കത്തിൽ ആഴ്ചകൾക്ക് മുമ്പുതന്നെ പാർട്ടികൾ സജീവമാണ്. സ്ഥാനാർഥി പട്ടിക മിക്കയിടങ്ങളിലും ഏെറക്കുറെ തയാറാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന സാഹചര്യത്തിൽ സ്ഥാനാർഥി പ്രഖ്യാപനം ഉടനുണ്ടാകും. പരമ്പരാഗത ഇടങ്ങളിൽ സീറ്റുറപ്പിച്ച സ്ഥാനാർഥികൾ ഇതിനകം പ്രചാരണം അനൗപചാരികമായി തുടങ്ങിയിട്ടുമുണ്ട്. മുന്നണികൾക്കുള്ളിൽ ഘടകകക്ഷികൾ തമ്മിൽ സീറ്റ് ധാരണ ഏെറക്കുറെ പൂർത്തിയായി. യു.ഡി.എഫിലും എൽ.ഡി.എഫിലും മുൻവർഷങ്ങളിൽ ഓരോ പാർട്ടികളും മത്സരിച്ച സീറ്റുകളിൽ വലിയ മാറ്റമില്ല. കോവിഡ് കാലത്ത് സമ്പർക്ക വിലക്കാണ് മുന്നണികൾക്ക് മുന്നിലുള്ള വെല്ലുവിളി. സമൂഹ മാധ്യമങ്ങൾ വഴി അതു മറികടക്കാനാണ് ശ്രമം. പാർട്ടികളും മുന്നണികളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ 24 മണിക്കൂറും സജീവമാണ്. ജില്ലയിൽ ആകെയുള്ള 71 ഗ്രാമപഞ്ചായത്തുകളിൽ 53 എണ്ണം ഇടതുഭരണത്തിലാണ്. 18 എണ്ണമാണ് യു.ഡി.എഫിനുള്ളത്. ഒമ്പത് നഗരസഭകളിൽ അഞ്ച് എൽ.ഡി.എഫിനും മൂന്നെണ്ണം യു.ഡി.എഫിനുമാണ്. 11 ബ്ലോക്ക് പഞ്ചായത്തുകളും എൽ.ഡി.എഫിൻെറ കൈയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story