Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂർ സ്പോർട്സ്...

കണ്ണൂർ സ്പോർട്സ് സ്കൂൾ സ്മാർട്ടാകുന്നു

text_fields
bookmark_border
കണ്ണൂർ സ്പോർട്സ് സ്കൂൾ സ്മാർട്ടാകുന്നുപടം –silasthapanam -കണ്ണൂർ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്പോര്‍ട്സ് സ്‌കൂൾ കെട്ടിട ശിലാസ്ഥാപനം കെ.കെ. രാഗേഷ് എം.പി നിർവഹിക്കുന്നു15 കോടി ചെലവില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന കെട്ടിട സമുച്ചയത്തില്‍ 4.21 കോടിയുടെ കെട്ടിടത്തിന് തറക്കല്ലിട്ടുകണ്ണൂർ: അന്താരാഷ്ട്ര നിലവാരമുള്ള ഹൈടെക് ക്ലാസ് മുറികളുമായി കണ്ണൂർ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്പോര്‍ട്സ് സ്‌കൂൾ സ്മാർട്ടാകുന്നു. ഇതിൻെറ ഭാഗമായി 15 കോടി ചെലവില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന കെട്ടിട സമുച്ചയത്തില്‍ 4.21 കോടിയുടെ കെട്ടിടത്തിന് തറക്കല്ലിട്ടു. സ്‌കൂളില്‍ നടന്ന ചടങ്ങിൽ കെ.കെ. രാഗേഷ് എം.പി ശിലാസ്ഥാപനം നിര്‍വഹിച്ചു. തറക്കല്ലിടലിൻെറ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. അന്താരാഷ്ട്ര നിലവാരമുള്ള ഹൈടെക് ക്ലാസ് മുറികള്‍, ആധുനിക രീതിയിലുള്ള ജിംനേഷ്യം, ലാബ്- ലൈബ്രറികള്‍, ഇന്‍ഡോര്‍ കോര്‍ട്ടുകള്‍, മിനി സ്റ്റേഡിയം, ടോയ്ലറ്റ് സമുച്ചയം എന്നിവ ഉള്‍പ്പെടെ പൂര്‍ണസജ്ജമായ കാമ്പസിനാണ് മുഖ്യമന്ത്രി തറക്കല്ലിട്ടത്. സര്‍ക്കാറിൻെറ പ്ലാന്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച നാലരക്കോടിയുടെ പണികള്‍ ഈ വര്‍ഷം പൂര്‍ത്തിയാകും. സ്പോര്‍ട്സ് കൗണ്‍സിലിൻെറ സഹകരണത്തോടെ നിര്‍മിക്കുന്ന ലിഫ്റ്റ് സൗകര്യം ഉള്‍പ്പെടെയുള്ള മൂന്നുനില കെട്ടിടത്തിൻെറ പണിയാണ് തുടര്‍ന്ന് നടക്കുക. ക്ലാസ് മുറികള്‍ക്കുപുറമെ ഇ– ലൈബ്രറി, മള്‍ട്ടി ജിംനേഷ്യം, വിവിധ ലാബുകള്‍ എന്നിവ കെട്ടിടത്തില്‍ സജ്ജീകരിക്കും. കാമ്പസ് സൗന്ദര്യവത്കരിക്കുന്നതിന് ഒരു കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. മൂന്നര ഏക്കര്‍ വിസ്തൃതിയുള്ള സ്‌കൂള്‍ വളപ്പ് വിവിധ തരത്തിലുള്ള ചെടികള്‍, വൃക്ഷങ്ങള്‍, ഔഷധസസ്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഹരിതകാമ്പസാക്കി മാറ്റുകയാണ് ലക്ഷ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story