Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൂട്ട ബലാത്സംഗം:...

കൂട്ട ബലാത്സംഗം: ഒരാൾകൂടി അറസ്റ്റിൽ

text_fields
bookmark_border
തളിപ്പറമ്പ്: പെരിങ്ങോത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. കാങ്കോൽ പാപ്പരട്ടയിലെ പടിഞ്ഞാറെ വീട്ടിൽ പ്രശോഭിനെയാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്‌നകുമാർ അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതി കുപ്പോളിലെ കെ. രജീഷ്, മടക്കാംപൊയിൽ സ്വദേശി സുവർണൻ, കുപ്പോൾ സ്വദേശി പി.വി. വിനീഷ്, കാങ്കോൽ കാളീശ്വരം സ്വദേശി ദിലീപ്, കാങ്കോൽ സ്വദേശി സി. പ്രജിത്ത് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് പീഡനവിവരം പുറത്തുകൊണ്ടുവന്നത്. മാനസിക സമ്മർദത്താൽ വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ കണ്ടെത്തി പൊലീസ് മട്ടന്നൂർ മഹിള മന്ദിരത്തിൽ പാർപ്പിക്കുകയായിരുന്നു. അവിടെെവച്ചാണ് പീഡനത്തിന് ഇരയായ വിവരം കുട്ടി തുറന്നുപറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും തളിപ്പറമ്പ് ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിൽ പെരിങ്ങോം എസ്.ഐ എം.ഇ. രാജഗോപാലിൻെറ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ മൂന്നുപേരെ പിടികൂടുകയുമായിരുന്നു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടതിനാൽ തുടരന്വേഷണം തളിപ്പറമ്പ് ഡിവൈ.എസ്.പിയുടെ സംഘം ഏറ്റെടുത്തു. മുഖ്യപ്രതിയായ രജീഷാണ് പെൺകുട്ടിയെ ആദ്യം പീഡനത്തിന് ഇരയാക്കിയത്. തുടർന്ന് ഇയാൾ മറ്റുള്ളവരോട് പീഡനവിവരം പറയുകയും അവരും കുട്ടിയെ പ്രലോഭിപ്പിച്ച് പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. ആദ്യം ഒരാൾ മാത്രമാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി മൊഴി നൽകിയെങ്കിലും തുടർന്ന് വനിത പൊലീസിൻെറ സാന്നിധ്യത്തിൽ മൊഴി എടുത്തതോടെയാണ് കൂട്ടബലാത്സംഗം നടന്നതായി മനസ്സിലായത്. വെള്ളിയാഴ്ച പിടിയിലായ പ്രശോഭ് ചെറുവത്തൂരിലെ ലോഡ്ജിലും ചൂരലിലും കൊണ്ടുപോയി നിരവധി തവണ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതായി പൊലീസിന് വിവരം ലഭിച്ചു. കൂട്ടബലാത്സംഗ കേസിൽ ഇതുവരെ ആറുപേരെ പൊലീസ് പിടികൂടി. ബാക്കിയുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story