Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപിരിച്ചുവിട്ടവരെ...

പിരിച്ചുവിട്ടവരെ തിരിച്ചെടുത്തില്ല; പള്ളിക്കുന്ന് ബാങ്ക് പ്രശ്നം വീണ്ടും പുകയുന്നു

text_fields
bookmark_border
പിരിച്ചുവിട്ടവരെ തിരിച്ചെടുത്തില്ല; പള്ളിക്കുന്ന് ബാങ്ക് പ്രശ്നം വീണ്ടും പുകയുന്നു കണ്ണൂർ: പള്ളിക്കുന്ന് സർവിസ് സഹകരണ ബാങ്കിൽനിന്ന് മുസ്ലിം ലീഗ്, കോൺഗ്രസ് അംഗങ്ങളായ ജീവനക്കാരെ പുറത്താക്കിയ പ്രശ്നം വീണ്ടും പുകയുന്നു. ബാങ്കിൽനിന്ന് പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാമെന്ന് കെ. സുധാകരൻ എം.പിക്കും മുസ്ലിം ലീഗ് നേതൃത്വത്തിനും കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് നൽകിയ ഉറപ്പ് മാസങ്ങൾ കഴിഞ്ഞിട്ടും പാലിക്കാത്തതാണ് പ്രശ്നം പുകയാൻ ഇടയാക്കിയത്. എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തിൽ പുറത്തായ പി.കെ. രാഗേഷ് വീണ്ടും ഡെപ്യൂട്ടി മേയറാകാൻ നടത്തിയ ചർച്ചയിലാണ് ബാങ്കിൽനിന്ന് പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാൻ ധാരണയായത്. ഇതിൻെറ അടിസ്ഥാനത്തിൽ പിരിച്ചുവിടപ്പെട്ട ജീവനക്കാർ ലേബർ കോടതിയിൽ നൽകിയ കേസും ധാരണയിൽ എത്തിയിരുന്നു. പി.കെ. രാഗേഷ് വീണ്ടും ഡെപ്യൂട്ടി മേയറായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ധാരണ നടപ്പാക്കാൻ തയാറായിട്ടില്ല. ഇതേതുടർന്ന് ഇവർ വീണ്ടും ലേബർ കോടതിയിൽ പരാതി നൽകിയിരിക്കുകയാണ്. കെ. സുധാകരൻ എം.പിക്ക് പുറമെ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദർ മൗലവി, ജില്ല പ്രസിഡൻറ് പി. കുഞ്ഞി മുഹമ്മദ്, സെക്രട്ടറി അബ്ദുൽ കരീം ചേലരി എന്നിവരും പെങ്കടുത്ത് നടത്തിയ ചർച്ചയിലാണ് ജീവനക്കാരെ തിരിച്ചെടുക്കാൻ ധാരണയായത്. ഉറപ്പ് നടപ്പാക്കാൻ രാഗേഷ് തയാറാകാത്തത് മുസ്ലിം ലീഗ് ജില്ല നേതൃത്വത്തെയും പ്രവർത്തകർക്കിടയിൽ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. കോൺഗ്രസിലും മുസ്ലിം ലീഗിലും പ്രശ്നം വീണ്ടും പുകയാൻ തുടങ്ങിയതോടെ കഴിഞ്ഞ ദിവസം കെ. സുധാകരൻ എം.പി, പി.കെ. രാഗേഷ്, ബാങ്ക് പ്രസിഡൻറും രാഗേഷിൻെറ സഹോദരനുമായ പി.കെ. രഞ്ജിത്ത് എന്നിവരുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമുണ്ടായിട്ടില്ല. പ്രശ്നം പരിഹരിക്കാത്തത് വരുന്ന കോർപറേഷൻ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് തലവേദനയാകും.കെ. സുധാകരൻ എം.പിയുടെ ഡ്രൈവർ ടി.കെ. നിലിൻ, ബാങ്ക് സെക്രട്ടറിയും ദലിത് കോൺഗ്രസ് ജില്ല പ്രസിഡൻറുമായ വസന്ത് പള്ളിയാംമൂല, മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ. രൂപേഷ്, മുസ്ലിം ലീഗ് പള്ളിക്കുന്ന് മേഖല സെക്രട്ടറി കെ. ഹാരിസ്, കെ.പി. റാസിക്ക് എന്നിവരെ ബാങ്കിൽനിന്ന് പിരിച്ചുവിട്ടിട്ട് എട്ടുവർഷമായി. ഇതിൽ വസന്ത് പള്ളിയാംമൂല സർവിസിൽ നിന്ന് വിരമിച്ചു. കെ. ഹാരിസിൻെറ ഭാര്യ നുസ്രത്ത് കോർപറേഷൻ മുസ്ലിം ലീഗ് കൗൺസിലറാണ്. മകൾക്കൊപ്പം ഗൾഫിലായിരുന്ന ഇവരെ അടിയന്തരമായി വരുത്തി വോട്ടു ചെയ്യിച്ചാണ് യു.ഡി.എഫിനൊപ്പം ചേർന്ന പി.കെ. രാഗേഷ് വീണ്ടും ഡെപ്യൂട്ടി മേയറായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story