Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2020 11:58 PM GMT Updated On
date_range 23 Oct 2020 11:58 PM GMTകോർപറേഷൻ കൗൺസിൽ യോഗത്തിൽ സർക്കാറിനും മുഖ്യമന്ത്രിക്കും അനുമോദനം
text_fieldsbookmark_border
കണ്ണൂർ: കോർപറേഷൻ ആസ്ഥാനമന്ദിരത്തിന് 24.56 കോടി രൂപ അനുവദിച്ച സംസ്ഥാന സർക്കാറിനും മുഖമന്ത്രി പിണറായി വിജയനും കോർപറേഷൻ കൗൺസിൽ യോഗത്തിൻെറ അനുമോദനം. സ്ഥലം എം.എൽ.എയും മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളിയെ അനുമോദിക്കണമെന്ന പ്രതിപക്ഷത്തിൻെറ ആവശ്യം ഭരണപക്ഷം എതിർത്തതോടെ യോഗം വാഗ്വാദത്തിൽ കലാശിച്ചു. ഇൗ ആവശ്യത്തിനു ഒരു ലോക്കൽ കോൾ വിളിക്കാൻ പോലും തയാറാകാത്ത മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിെയ അനുമോദിക്കേണ്ടതില്ലെന്ന നിലപാടാണ് യു.ഡി.എഫ് കൗൺസിലർമാർ സ്വീകരിച്ചത്. ഇതാണ് ബഹളത്തിന് ഇടയാക്കിയത്. സർക്കാറിനെയും മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി തോമസ് ഐസക്, വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരെ അനുമോദിച്ചുള്ള പ്രമേയം എൽ.ഡി.എഫിലെ എൻ. ബാലകൃഷ്ണൻ മാസ്റ്ററാണ് നേരത്തേ നൽകിയിരുന്നത്. ഇത് ഭേദഗതി ചെയ്ത് സംസ്ഥാന സർക്കാറിനെയും മുഖ്യമന്ത്രിയെയും അനുമോദിക്കുന്നുവെന്ന പുതിയ പ്രമേയം മേയർ സി. സീനത്താണ് അവതരിപ്പിച്ചത്. എൻ. ബാലകൃഷ്ണൻ മാസ്റ്റർ പിന്തുണച്ച് സംസാരിച്ചു. കോർപറേഷൻ തനത് ഫണ്ട്, വികസന പ്രവർത്തനങ്ങൾക്ക് നൽകാതെ ബാങ്കിൽ നിക്ഷേപിക്കുന്നത് ശരിയല്ലെന്നും ഏകപക്ഷീയമായി റദ്ദാക്കിയ പദ്ധതികൾ പൂർത്തീകരിക്കാൻ പണം അനുവദിക്കണമെന്നും എൽ.ഡി.എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു. സ്ട്രീറ്റ് ലൈറ്റ് വിതരണം ചെയ്യുന്നതിലെ അപാകതയും പക്ഷപാതിത്വവും അവസാനിപ്പിച്ച് എൽ.ഡി.എഫ് കൗൺസിലർമാരുടെ വാർഡുകളിലും അനുവദിക്കണമെന്ന് ആവശ്യമുയർന്നു. പരിഹരിക്കാമെന്ന് മേയർ ഉറപ്പ് നൽകി. സി. സീനത്ത് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story