Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2020 11:58 PM GMT Updated On
date_range 21 Oct 2020 11:58 PM GMTആനക്കലിയിൽ വിറങ്ങലിച്ച് ആറളം
text_fieldsbookmark_border
ആനക്കലിയിൽ വിറങ്ങലിച്ച് ആറളം പടം –kel kattana കൊക്കോട് തൂക്കുപാലം ആനക്കൂട്ടം തകർത്ത നിലയിൽകൊക്കോട് തൂക്കുപാലം ആനക്കൂട്ടം തകർത്തുകേളകം: കാട്ടാനകളുടെ ആക്രമണത്തിൽ ആറളത്ത് വിളനാശം കോടികളും കവിഞ്ഞു. കാർഷിക മേഖലയിൽ തമ്പടിച്ച കാട്ടാനകൾ ഓരോ ദിവസവും ആറളം ഫാമിനെ ചവിട്ടി മെതിക്കുകയാണ്. ആറളം പഞ്ചായത്തിലെ കൊക്കോട്, വട്ടപ്പറമ്പ് പ്രദേശങ്ങളെ ഫാമുമായി ബന്ധിപ്പിക്കുന്ന കൊക്കോട് തൂക്കുപാലം ആനക്കൂട്ടം തകർത്തു. ഫാമിൻെറ മൂന്ന്, ആറ് ബ്ലോക്കുകളിലെ 60ഒാളം തൊഴിലാളികൾ ഉപയോഗിക്കുന്നതാണ് ഈ പാലം. നാട്ടുകാരും ഫാമിലെ തൊഴിലാളികളും ചേർന്നാണ് പാലം സംരക്ഷിച്ചിരുന്നത്. ആനകൾ പാലം തകർത്തതോടെ ഫാമിലേക്കുള്ള തൊഴിലാളികളുടെ യാത്രയും അനിശ്ചിതത്വത്തിലായി. പ്രദേശത്തെ നൂറുകണക്കിന് ക്ഷീര കർഷകർ ഫാമിൽ നിന്ന് തീറ്റപ്പുൽ ശേഖരിക്കാനായും ഈ തൂക്കുപാലം ഉപയോഗിച്ചിരുന്നു.മൂന്നാം ബ്ലോക്കിൽ 40ഒാളം തെങ്ങുകളും ആനക്കൂട്ടം കുത്തി വീഴ്ത്തി. മൂന്ന്, നാല് ബ്ലോക്കുകളിലായി തമ്പടിച്ച കാട്ടാന മേഖലയിൽ നൂറിലധികം തെങ്ങുകളാണ് കുത്തിവീഴ്ത്തി നശിപ്പിച്ചത്. മൂന്നാം ബ്ലോക്കിലെ നാൽപതോളം തെങ്ങുകൾ ഒറ്റ രാത്രികൊണ്ട് നശിപ്പിച്ചു. ഫാമിൻെറ സെൻട്രൽ നഴ്സറിയിൽ എത്തിയ ആനക്കൂട്ടം വൈദ്യുതിവേലി, തെങ്ങ് പിഴുതിട്ട് നശിപ്പിച്ചിരുന്നു. ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടമാണ് ഫാമിനുണ്ടായത്. 15ഒാളം ആനകൾ ഫാമിനുള്ളിൽ തമ്പടിച്ചതായാണ് ഇവിടത്തെ തൊഴിലാളികൽ പറയുന്നത്. ഇവ ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്നത് തടയാനുള്ള മുൻകരുതലുകൾ മാത്രമാണ് ഇപ്പോൾ വനംവകുപ്പ് ചെയ്യുന്നത്.ഫാമിൻെറ പ്രധാന വരുമാനമാർഗമാണ് തെങ്ങുകൾ. ഒരു വർഷത്തിനിടയിൽ 5000ത്തോളം തെങ്ങുകളാണ് ആനക്കൂട്ടം ഫാമിൽ കുത്തിവീഴ്ത്തി നശിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story