Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതാവക്കര നിവാസികളുടെ...

താവക്കര നിവാസികളുടെ 'ചുറ്റിവളഞ്ഞ' സഞ്ചാരത്തിന് അറുതിയാകുന്നു

text_fields
bookmark_border
താവക്കര നിവാസികളുടെ 'ചുറ്റിവളഞ്ഞ' സഞ്ചാരത്തിന് അറുതിയാകുന്നുകണ്ണൂർ: താവക്കരയിൽ നൂറോളം കുടുംബങ്ങൾക്ക് നൂറ് മീറ്റർ മാത്രമേ പുതിയ ബസ്സ്റ്റാൻഡിലേക്കുള്ളൂ. എന്നാൽ, രണ്ട് കിലോമീറ്ററിലധികം ചുറ്റിവളഞ്ഞു വേണമായിരുന്നു അവർക്ക് പുതിയ ബസ്സ്റ്റാൻഡിൽ എത്താൻ. ഇവിടത്തെ തോടിനു മുകളിലൂടെ സ്ലാബിട്ട് ഗതാഗത യോഗ്യമാക്കിയാൽ ചുറ്റിവളയൽ അവസാനിക്കും. കാലങ്ങളായി ഇവർ അധികൃതരുടെ കനിവുകാത്ത് കഴിയുകയായിരുന്നു. എന്നാൽ, ഇൗ ആവശ്യത്തിന് ഇനി അധികമൊന്നും കാത്തിരിക്കേണ്ടതില്ല. താവക്കര നിവാസികളുടെ യാത്രാപ്രശ്നത്തിന് പരിഹാരം കാണുന്നതിൻെറ ഭാഗമായി നിലവിലുള്ള തോടിന് പാർശ്വഭിത്തി നിർമിച്ച് സ്ലാബിടുന്ന പ്രവൃത്തിക്ക് തുടക്കം കുറിച്ചു. 2020 -21 വർഷത്തെ വാർഷിക പദ്ധതിയിൽ 50 ലക്ഷം രൂപ ഇതിനായി വകയിരുത്തിയിരുന്നു. ഇത് യാഥാർഥ്യമാകുന്നതോടെ പ്രദേശത്തുകാർക്കു മാത്രമല്ല ജില്ല ആശുപത്രിയിലേക്കും മറ്റും പോകുന്നവർക്കും ഉപകാരപ്രദമാകും.പ്രവൃത്തി ഉദ്ഘാടനം കോർപറേഷൻ മേയർ സി. സീനത്ത് നിർവഹിച്ചു. ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ. ടി.ഒ. മോഹനൻ, ജെമിനി, വെള്ളോറ രാജൻ, അഡ്വ. പി. ഇന്ദിര, കെ.പി. സീന, സി.കെ. വിനോദ്, ഷാഹിന മൊയ്തീൻ, കൗൺസിലർ എം.പി. മുഹമ്മദലി, അസി. എക്സിക്യൂട്ടിവ് എൻജിനീയർ പ്രകാശ് ബാബു, അസി. എൻജിനീയർ ഷിജിൽ എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ സി. സമീർ സ്വാഗതവും എക്സിക്യൂട്ടിവ് എൻജിനീയർ പി.പി. വത്സൻ നന്ദിയും പറഞ്ഞു. പടം സന്ദീപ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story