Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅയ്യങ്കുന്നിൽ റീസർവേ...

അയ്യങ്കുന്നിൽ റീസർവേ തുടങ്ങി

text_fields
bookmark_border
അയ്യങ്കുന്നിൽ റീസർവേ തുടങ്ങി irt servay അയ്യങ്കുന്ന് വില്ലേജിൽ റീസർവേ ആരംഭിച്ചപ്പോൾഇരിട്ടി: അയ്യങ്കുന്ന് വില്ലേജിൽ 8000 ഹെക്ടർ വരുന്ന ഭൂമിയുടെ റിസർവേ തുടങ്ങി. റീസർവേ ആരംഭിക്കാഞ്ഞതിനാൽ ഭൂ ഇടപാടുകളിലും ബാങ്ക് വായ്പ ആവശ്യങ്ങളിലും ജനങ്ങൾ ഏറെ ബുദ്ധിമുട്ടുകയായിരുന്നു. റീസർവേ നടത്തണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് ജില്ല സർവേ വിഭാഗത്തിൻെറ നേതൃത്വത്തിൽ റീസർവേ നടത്തുന്നത്. പ്രാരംഭ നടപടിയെന്ന നിലയിൽ കേരള ലാൻഡ് റെേക്കാഡ്‌സ് മോഡനൈസേഷൻ മിഷൻ (കെ.എൽ.ആർ.എം.എം) തിരുവനന്തപൂരം യൂനിറ്റിൻെറ നേതൃത്വത്തിൽ ജി.പി.എസ് കൺട്രോൾ സ്‌റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള സാറ്റലൈറ്റ് സർവേ തുടങ്ങി. വില്ലേജിനെ 62 മുതൽ 68 വരെ ഏഴ് ബ്ലോക്കുകളായി തിരിച്ചാണ് പ്രവർത്തനം. ഇതിൽ കരിക്കോട്ടക്കരി വലിയപറമ്പുംകരി കേന്ദ്രമായ ബ്ലോക്ക് 67ലാണ് ആദ്യ ഘട്ടത്തിൽ ജി.പി.എസ് കൺട്രോൾ സ്‌റ്റേഷനുകൾ സ്ഥാപിക്കുന്നത്. 3000 ഏക്കറോളം വരുന്ന ഈ ബ്ലോക്കിൽ നേരത്തെ സർേവ വിഭാഗം 54 അടയാള കല്ലുകൾ സ്ഥാപിച്ചിരുന്നു. ഇവ വിദഗ്ധ പരിശോധന നടത്തിയാണ് കൺട്രോൾ സ്‌റ്റേഷനുകൾ സ്ഥാപിക്കുന്നത്. ജി.പി.എസ് സ്റ്റേഷൻ തിരുവനന്തപൂരം യൂനിറ്റ് ഓഫിസർ ഐ. സബീനയുടെ നേതൃത്വത്തിൽ കെ.എൽ.ആർ.എം.എമ്മിൻെറ 10 അംഗ സംഘം ആറുദിവസം കൊണ്ട് ഇവ പൂർത്തിയാക്കും. റീസർവേ ജില്ല അസി. ഡയറക്ടർ സ്വപ്‌ന മേലൂക്കടവൻെറ നേതൃത്വത്തിലുള്ള 10 അംഗ സർവേ സംഘവും സഹായത്തിനുണ്ട്. ആറ് ദിവസത്തിനുശേഷം ഈ കൺട്രോൾ സ്‌റ്റേഷനുകൾ അടിസ്ഥാനമാക്കി ടോട്ടൽ സ്‌റ്റേഷൻ മെഷീൻ ഉപയോഗിച്ച് ജില്ലയിൽ നിന്ന് സർവേ സംഘമാണ് വ്യക്തികളുടെ ഉൾപ്പെടെ മുഴുവൻ ഭൂമിയും റീസർവേ നടത്തി നൽകുക. തിരുവനന്തപുരം കെ.എൽ.ആർ.എം.എം സംഘം ഒരോ ഘട്ടത്തിലും ജില്ല അസി. ഡയറക്ടർ ആവശ്യപ്പെടുന്നതിനനുസരിച്ച് ഒരോ ബ്ലോക്കുകളിലും കൺട്രോൾ സ്‌റ്റേഷനുകൾ സ്ഥാപിക്കും. അയ്യങ്കുന്ന് വില്ലേജ് രൂപവത്കരണത്തിന് ശേഷം 1966ൽ പ്രൊവിഷനൽ സർവേ തുടങ്ങിയെങ്കിലൂം പൂർത്തീകരിച്ചിരുന്നില്ല.കേരള- കർണാടക അതിർത്തി എന്ന നിലയിലും വനം അതിർത്തിയായ വില്ലേജ് എന്ന നിലയിലും റീസർവേ നടക്കാത്തതിനാൽ വസ്തു ക്രയവിക്രയത്തിനും ബാങ്ക് വായ്പക്കും ഉൾപ്പെടെ ജനങ്ങൾ വിവിധ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. അതിർത്തി ഗ്രാമങ്ങളിലുള്ളവർ വനം വകുപ്പിൻെറ നിരാക്ഷേപ പത്രം ഹാജരാക്കേണ്ടതുണ്ടായിരുന്നു. റീസർവേ പൂർത്തിയാകുന്നതോടെ ഇതെല്ലാം പരിഹരിക്കപ്പെടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story