Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലഹരി ഉൽപന്നങ്ങളുടെ...

ലഹരി ഉൽപന്നങ്ങളുടെ വിൽപന വ്യാപകം; അധികൃതർ കണ്ണടക്കുന്നു

text_fields
bookmark_border
ലഹരി ഉൽപന്നങ്ങളുടെ വിൽപന വ്യാപകം; അധികൃതർ കണ്ണടക്കുന്നു ഗ്രാമപ്രദേശങ്ങളിലും ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപിച്ചുതലശ്ശേരി: നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും ലഹരി വസ്തുക്കളുടെ വിൽപന വീണ്ടും വ്യാപകമാകുന്നതായി പരാതി. തലശ്ശേരി, പാനൂർ, കൂത്തുപറമ്പ് നഗരങ്ങൾ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് മാഫിയകൾ പിടിമുറുക്കുന്നത്. മുൻ കാലങ്ങളിൽ നഗരപ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് വിപണനം നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ ഗ്രാമപ്രദേശങ്ങളിലും ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപിച്ചിരിക്കുകയാണ്. ആളൊഴിഞ്ഞ പറമ്പുകളും പൂട്ടിയിട്ട വീടുകളുമാണ് ഇതിനായി ഉപയോഗിക്കുന്നത്.സമൂഹത്തിൽ ഉന്നതനിലയിൽ കഴിയുന്നവരുടെ മക്കളാണ് ആദ്യമൊക്കെ ലഹരി വസ്തുക്കൾ കൂടുതലായും ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ നിർധനരായ യുവാക്കളും ലഹരിവസ്തുക്കൾക്ക് അടിമകളായി മാറുകയാണ്. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള വിൽപന മാസങ്ങളായി ഇല്ലാതായതോടെ പുതിയ ലാവണങ്ങൾ കണ്ടെത്തി വിൽപന മറ്റിടങ്ങളിലേക്ക് വ്യാപിപ്പിച്ചതായാണ് വിവരം. ആവശ്യക്കാരുടെ ഇഷ്​ടാനുസരണം ആംഗ്യഭാഷയിലാണ് ലഹരി ഉൽപന്നങ്ങൾ യഥേഷ്​ടം വിറ്റഴിക്കുന്നത്. യുവാക്കളുടെ രുചി മനസ്സിലാക്കി വിവിധ ഇനങ്ങൾക്ക്​ വിവിധ പേരുകൾ നൽകിയാണ് ലഹരി ഉൽപന്നങ്ങൾ എത്തിച്ചുനൽകുന്നത്. നൂറുകണക്കിന് യുവാക്കളാണ് ഇവരുടെ വലയിൽ വീഴുന്നത്. ലഹരി വസ്തുക്കൾ കിട്ടാതെ വരുമ്പോൾ യുവാക്കൾക്ക് മാനസിക സംഘർഷം ഉടലെടുക്കുന്നതും പ്രശ്നങ്ങൾ സൃഷ്​ടിക്കുന്നതും പതിവാണ്. വീടുകളിലും രക്ഷിതാക്കൾക്ക് നേരെയും ഇത്തരക്കാർ പ്രകോപനപരമായി പെരുമാറുന്നതും വാക്കുതർക്കങ്ങൾക്കിടയാക്കുന്നു. ലഹരി ഉൽപന്നങ്ങളുടെ വിൽപന കണ്ടെത്താൻ പൊലീസും എക്ൈസസ് ഉദ്യോഗസ്ഥരും പരിശോധന നടത്താറുണ്ടെങ്കിലും ഇവരുടെ കണ്ണുവെട്ടിച്ച് സംഘം പലപ്പോഴും രക്ഷപ്പെടുകയാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന്​ ചുരുങ്ങിയ വിലയിൽ ഇവിടങ്ങളിൽ എത്തിക്കുന്ന ലഹരിവസ്തുക്കൾ മൂന്നും നാലും ഇരട്ടി കൂടുതൽ ഈടാക്കിയാണ് വിറ്റഴിക്കുന്നത്. തലശ്ശേരി കടൽപാലം പരിസരം കേന്ദ്രീകരിച്ച് ലഹരി ഉൽപന്നങ്ങൾ വ്യാപകമായി വിറ്റഴിക്കുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ മാസങ്ങളായി പരിശോധനയും നിലച്ചിരിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story