മറവി രോഗത്തിന് ചികിത്സ; സ്കൂൾ ജീവനക്കാരന് പെൻഷൻ അനുവദിക്കാൻ നിർദേശംകണ്ണൂർ: ചൊക്ലി കുന്നുമ്മൽ യു.പി സ്കൂളിൽ ഓഫിസ് അറ്റൻറഡായി ജോലി ചെയ്തു വരുമ്പോൾ മറവി രോഗത്തിന് ചികിത്സയിലായ പയ്യന്നൂർ മാവിച്ചേരി സ്വദേശി വി.കെ. മുരളീധരന് പെൻഷൻ ലഭ്യമാക്കാൻ നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ.പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കാണ് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് നിർദേശം നൽകിയത്. 2016 ജൂൺ മുതൽ 2017 മാർച്ച് വരെ മുരളീധരൻ ശൂന്യവേതനാവധിക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും അത് അനുവദിച്ചില്ല. എന്നാൽ, 2017 ഏപ്രിൽ മുതൽ 2018 മാർച്ച് വരെ അവധി അനുവദിച്ചിരുന്നു. അസുഖം കൂടിയതിനെ തുടർന്ന് 2018ൽ സ്വയം വിരമിക്കാൻ അപേക്ഷ നൽകി. അതിലും സർക്കാർ തീരുമാനം എടുത്തിട്ടില്ല. 2016 മുതൽ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നില്ലെന്ന് മുരളീധരൻെറ ഭാര്യ ചിത്രലേഖ സമർപ്പിച്ച പരാതിയിൽ പറയുന്നു. കുന്നുമ്മൽ സ്കൂൾ ഹെഡ്മാസ്റ്റർ സമർപ്പിച്ച റിപ്പോർട്ടിൽ ആനുകൂല്യം അടിയന്തരമായി അനുവദിക്കേണ്ടതാണെന്ന് പറയുന്നു. മുരളീധര ൻെറ ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവായിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി കമീഷനെ അറിയിച്ചു. മുരളീധരന് പെൻഷൻ ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കമീഷൻ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നിർദേശം നൽകി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2020 11:59 PM GMT Updated On
date_range 2020-10-15T05:29:05+05:30മറവി രോഗത്തിന് ചികിത്സ; സ്കൂൾ ജീവനക്കാരന് പെൻഷൻ അനുവദിക്കാൻ നിർദേശം
text_fieldsNext Story