Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2020 12:01 AM GMT Updated On
date_range 12 Oct 2020 12:01 AM GMTബി.ജെ.പി പ്രവർത്തകർക്ക് മർദനമേറ്റു
text_fieldsbookmark_border
വേങ്ങാട്: മണക്കായി പാലത്തിനുസമീപം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ബി.ജെ.പി പ്രവർത്തകരെ ഇരുപതംഗ സി.പി.എം പ്രവർത്തകർ അകാരണമായി മർദിച്ചുവെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു. മണക്കായി ജങ്ഷനിൽ വളർത്തുമത്സ്യം വാങ്ങുന്നതിനു മകനോടൊപ്പം ബൈക്കിൽ യാത്രചെയ്യുകയായിരുന്ന എം. പവിത്രനെ (43) സംഘം ബൈക്കിൽനിന്ന് ഇറക്കി മർദിച്ചുവെന്നാണ് പരാതി. തൊട്ടുപിറകിൽ ബൈക്കിൽ യാത്രചെയ്യുകയായിരുന്ന വേങ്ങാട് മെട്ട സ്വദേശികളായ അനന്തുവിനും (19) അഭിജിത്തിനും (20) മർദനമേറ്റു. മർദനമേറ്റ നാലുപേരും തലശ്ശേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. ഇരുപതംഗ സി.പി.എം പ്രവർത്തകരാണ് തങ്ങളെ മർദിച്ചതെന്ന് മട്ടന്നൂർ പൊലീസിൽ നൽകിയ പരാതിയിൽ പവിത്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story