Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആഗ്നസി​െൻറ കരവിരുതിൽ...

ആഗ്നസി​െൻറ കരവിരുതിൽ വിരിഞ്ഞത്​ 'ജീവനുള്ള' പൂക്കൾ

text_fields
bookmark_border
ആഗ്നസി​ൻെറ കരവിരുതിൽ വിരിഞ്ഞത്​ 'ജീവനുള്ള' പൂക്കൾ ശ്രീകണ്ഠപുരം: ചെമ്പേരി നിർമല ഹയർസെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആഗ്നസ് തോമസ് വർണക്കടലാസുകളിൽ പൂക്കൾ നിർമിച്ചാണ് കോവിഡ് കാലം ചെലവഴിക്കുന്നത്. വർണക്കടലാസുകളുപയോഗിച്ച് വൈവിധ്യങ്ങളായ പൂക്കൾ നിർമിച്ച് പേപ്പർ പൂന്തോട്ടം തന്നെ വീട്ടിൽ ഒരുക്കിയിട്ടുണ്ട് ഈ മിടുക്കി. യഥാർഥമാണെന്ന് തോന്നിക്കുന്ന നൂറ്റമ്പതിലേറെ പൂക്കൾ ആഗ്നസ് നിർമിച്ചിട്ടുണ്ട്. കടലാസുകളിൽ മാത്രമല്ല ആഗ്നസ് കരവിരുത് തെളിയിക്കുന്നത്. പാഴ്വസ്തുക്കൾക്കൊണ്ട് കരകൗശല വസ്തുക്കൾ നിർമിക്കുന്നതിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. ബോട്ടിൽ പെയിൻറിങ്‌, പാവ നിർമാണം, ക്ലേ ഉപയോഗിച്ചുള്ള ചിത്രങ്ങൾ, ഹാങ്ങിങ് ഫ്ലവേഴ്സ് എന്നിവയിലും മികവ് തെളിയിച്ചിട്ടുണ്ട്. തെർമോക്കോൾ, പേപ്പർ എന്നിവ ഉപയോഗിച്ച് നിർമിച്ച കിളിക്കൂടുകളും മുട്ടയിട്ട് കാവലിരിക്കുന്ന കിളികളുടെ ശില്‍പവും ഏറെ വ്യത്യസ്​തമാണ്​. തെക്കേക്കൂറ്റ് ടോമിയുടെയും ജിഷയുടെയും മകളാണ് ആഗ്നസ്. അധ്യാപകരും കുടുംബവും എല്ലാ കാര്യങ്ങൾക്കും പ്രോത്സാഹനം നൽകുന്നുണ്ടെന്നും കൂടുതൽ കരകൗശല വസ്തുക്കൾ നിർമിക്കാനുള്ള തയാറെടുപ്പിലാണെന്നും ആഗ്നസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story