Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightധർമടം തരിശുരഹിതമണ്ഡലം

ധർമടം തരിശുരഹിതമണ്ഡലം

text_fields
bookmark_border
കൂത്തുപറമ്പ്: ധർമടം നിയോജകമണ്ഡലം തരിശുരഹിത, ശുചിത്വ മണ്ഡലമായി മാറി. മുഖ്യമന്ത്രി പിണറായി വിജയനാണ് വിഡിയോ കോൺഫറൻസിലൂടെ മണ്ഡലത്തെ തരിശുരഹിതമായി പ്രഖ്യാപിച്ചത്. 165 ഹെക്ടറോളം തരിശ് നിലമാണ് ധർമടം മണ്ഡലത്തി​ൻെറ വിവിധ ഭാഗങ്ങളിൽ കൃഷിയോഗ്യമാക്കിയിട്ടുള്ളത്. മണ്ണ് ജലസംരക്ഷണ വകുപ്പ്, ലാൻഡ്​ ​െഡവലപ്മൻെറ്​ കോർപറേഷൻ എന്നിവയിൽനിന്നുള്ള 17.60 കോടിയോളം രൂപ ചെലവിട്ടായിരുന്നു തരിശുരഹിത പ്രവർത്തനം. ജനനി എന്ന പേരിൽ നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന സന്ദേശമുയർത്തിയായിരുന്നു മാതൃകാ പ്രവർത്തനങ്ങൾ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടൊപ്പം കൃഷി വകുപ്പും കൈകോർത്തായിരുന്നു പദ്ധതികൾ തയാറാക്കിയത്. വിവിധ സന്നദ്ധ സംഘടനകളും പാഠശേഖര സമിതികളും മണ്ഡലത്തെ ഹരിതവത്കരിക്കാൻ പ്രധാന പങ്കുവഹിച്ചിരുന്നു. അതോടൊപ്പം മണ്ഡലത്തെ ശുചിത്വവത്കരിക്കാനും വിവിധ പദ്ധതികളാണ് തയാറാക്കിയിട്ടുള്ളത്. മന്ത്രി വി.എസ്.സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. മന്ത്രി എ.സി. മൊയ്തീൻ മുഖ്യാതിഥിയായിരുന്നു. ടി.എൻ.സീമ, ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർ വി.കെ. രാംദാസ്, ഹരിത കേരളം മിഷൻ ജില്ല കോഓഡിനേറ്റർ ഇ.കെ. സോമശേഖരൻ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലൻ, വേങ്ങാട് പഞ്ചായത്ത് പ്രസിഡൻറ്​ സി.പി. അനിത എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story