Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2020 11:58 PM GMT Updated On
date_range 12 Sep 2020 11:58 PM GMTഅതിജീവനത്തിെൻറ കഥപറഞ്ഞ് 'വെയിൽപൂവ്'
text_fieldsbookmark_border
അതിജീവനത്തിൻെറ കഥപറഞ്ഞ് 'വെയിൽപൂവ്' പയ്യന്നൂർ: കാലത്തിൻെറ കുത്തൊഴുക്കിൽ കിതച്ചുനിന്ന പാരമ്പര്യ കൈത്തൊഴിലിൻെറ അതിജീവനകഥ പറഞ്ഞ് ഒരു ഹ്രസ്വചിത്രം. 'വെയിൽപൂവ്' എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് സുരേഷ് അന്നൂർ അരികുവത്കരിക്കപ്പെട്ട പരമ്പരാഗത തൊഴിലിൻെറ അസ്തമനക്കാഴ്ചകളും അതിജീവനക്കരുത്തും പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കുന്നത്. സംഭാഷണങ്ങളില്ലെങ്കിലും പ്രേക്ഷകഹൃദയങ്ങളിൽ ആഴത്തിൽ തൊടാൻ പാകത്തിലൊരു ശക്തമായ വിഷയം ഈ ചെറുചിത്രം ചർച്ച ചെയ്യുന്നു. കൊടും ദാരിദ്ര്യത്തിൻെറയും വറുതിയുടെയും പ്രതീക്ഷയറ്റുപോയ ഒരു ഭൂതകാലമുള്ളതുകൊണ്ട് തിരിച്ചടികളുടെ ഈ കോവിഡ്കാല താൽക്കാലിക പ്രതിസന്ധിയെ അതിജീവിക്കാൻ വൃദ്ധയായ സ്ത്രീ കാണിക്കുന്ന ധൈര്യത്തെയാണ് ചിത്രം അടയാളപ്പെടുത്തുന്നത്. പുതിയ സൗകര്യങ്ങളും കാലം കൊണ്ടുവന്ന മാറ്റങ്ങളും ബിംബങ്ങളായിത്തന്നെ ചിത്രത്തിൽ വരുന്നുണ്ട്. പയ്യന്നൂർ കാറമേൽ പ്രദേശത്ത് പരമ്പരാഗതമായി ഈ തൊഴിലിലേർപ്പെടുന്നവരുടെ ജീവിതം കണ്ടപ്പോൾ സുരേഷ് അന്നൂരിൻെറ മനസ്സിലൂടെ കടന്നുപോയ ആശയം ഒടുവിൽ ഹ്രസ്വചിത്രമായി പരിണമിക്കുകയായിരുന്നു. ചിത്രത്തിൻെറ കാമറ, സംഗീതം, നിർമാണം, സംവിധാനം എന്നിവ നിർവ നാമത് സുരേഷ് അന്നൂരാണ്. എഡിറ്റിങ് വിനോദ് കാന, പോസ്റ്റർ ഡിസൈൻ കൃഷ്ണകുമാർ കാനായി, സ്റ്റിൽസ് പ്രദീപ് വെള്ളൂർ എന്നിവരാണ് 3.54 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൻെറ മറ്റ് അണിയറ പ്രവർത്തകർ. ചിത്രം യുട്യൂബിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story