Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2020 11:58 PM GMT Updated On
date_range 11 Sep 2020 11:58 PM GMTപാലത്തായി: ശൈലജ ടീച്ചറുടെ മൗനം ദുരൂഹം -വിമൻ ജസ്റ്റിസ് മൂവ്മെൻറ്
text_fieldsbookmark_border
പാലത്തായി: ശൈലജ ടീച്ചറുടെ മൗനം ദുരൂഹം -വിമൻ ജസ്റ്റിസ് മൂവ്മൻെറ് കണ്ണൂർ: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാലത്തായി പീഡന കേസിൽ ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ മാതാവിൻെറ ഹരജി തള്ളിയ സാഹചര്യത്തിൽ വിമൻ ജസ്റ്റിസ് മൂവ്മൻെറ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു സമീപം പെൺപ്രതിഷേധം സംഘടിപ്പിച്ചു. സർക്കാർ ബി.ജെ.പിയുമായി ഒത്തുകളിച്ച് പെൺകുട്ടിയെ പരാജയപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത് ജില്ല പ്രസിഡൻറ് ഷാഹിന ലത്തീഫ് പറഞ്ഞു. ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ നിന്ന് മെഡിക്കൽ റിപ്പോർട്ട് ഒഴിവാക്കിയതും അടുത്ത കൂട്ടുകാരിയുടെ മൊഴി സാക്ഷിമൊഴിയിൽ ഉൾപ്പെടുത്താതിരുന്നതും ഗുരുതര വീഴ്ചയാണ്. മണ്ഡലത്തിൻെറ ചുമതലയുള്ള വനിത ശിശുക്ഷേമ മന്ത്രി ശൈലജ ടീച്ചറുടെ മൗനം ദുരൂഹമാണ്. ഈ പോരാട്ടത്തിൽ കുട്ടിയുടെയും കുടുംബത്തിൻെറയും കൂടെ വിമൻ ജസ്റ്റിസ് മൂവ്മൻെറ് ഉണ്ടാവുമെന്നും ഐ.ജി ശ്രീജിത്തിനെ അന്വേഷണ ചുമതലയിൽനിന്നും മാറ്റി പകരം വനിത െഎ.പി.എസ് ഉദ്യോഗസ്ഥയുടെ മേൽനോട്ടത്തിൽ പുതിയ അന്വേഷണ സംഘത്തെ ഏൽപിക്കണമെന്നും അവർ ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ല സെക്രട്ടറി ലില്ലി ജയിംസ് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡൻറ് പള്ളിപ്രം പ്രസന്നൻ, കെ.എസ്.ടി.എം സംസ്ഥാന സമിതിയംഗം സി.പി. റഹ്ന ടീച്ചർ, എഫ്.െഎ.ടി.യു ജില്ല സെക്രട്ടറി സാജിത സജീർ എന്നിവർ സംസാരിച്ചു. ടി.കെ. ജംഷീറ സ്വാഗതവും സമീറ മുസ്ഫ നന്ദിയും പറഞ്ഞു. ത്രേസ്യാമ്മ മാളിയേക്കൽ, സുഫീറ താജ്, റഷീദ സലാം, വി. ഫൈലാന, സി.പി. ഫാത്തിമ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story