Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sep 2020 11:58 PM GMT Updated On
date_range 10 Sep 2020 11:58 PM GMTകോർപറേഷനിൽ 'പദ്ധതി' വിവാദം; യു.ഡി.എഫ് കൗൺസിലർമാരുടെ ധർണ ഇന്ന്
text_fieldsbookmark_border
ഉപേക്ഷിച്ചത് 11.71 കോടിയുടെ പദ്ധതികൾ കണ്ണൂര്‍: കോര്‍പറേഷനില്‍ ഫണ്ട് വിവാദം കൊഴുക്കുന്നു. സർക്കാർ ഫണ്ട് അനുവദിക്കാത്തതിനെ തുടർന്ന് വിവിധ പദ്ധതികൾ കോർപറേഷന് ഒഴിവാക്കേണ്ടി വന്നിരുന്നു. എന്നാൽ, ഭരണസമിതി ഏകപക്ഷീയമായാണ് പദ്ധതികൾ ഉപേക്ഷിച്ചതെന്ന ആരോപണവുമായി എൽ.ഡി.എഫ് കൗൺസിലർമാർ രംഗത്തെത്തുകയായിരുന്നു. കാലങ്ങളായി ലഭിച്ചുവരുന്ന കേന്ദ്ര ധനകാര്യ കമീഷന്‍ ഗ്രാൻഡ് എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാം. ഇതിനനുസൃതമായി കോര്‍പറേഷന്‍ പദ്ധതി തയാറാക്കി നടപ്പാക്കൽ ഘട്ടത്തിലെത്തിയപ്പോഴാണ് ഈ തുക ഉപയോഗിക്കാൻ സാധിക്കില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ് ഉണ്ടായതെന്നും ഇതേത്തുടർന്നാണ് ഒട്ടുമിക്ക പദ്ധതികളും ഒഴിവാക്കേണ്ടി വന്നതെന്നുമാണ് ഭരണപക്ഷം പറയുന്നത്. സർക്കാർ ഉത്തരവിനെ തുടർന്ന് പുതിയ പദ്ധതി തയാറാക്കി ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കേണ്ടി വന്നു. ഇതു മൂലം 11.71 കോടി രൂപയുടെ പദ്ധതികളാണ് ഒഴിവാക്കേണ്ടി വന്നത്. പല പദ്ധതികളും ഉപേക്ഷിക്കേണ്ടി വന്നപ്പോൾ കോർപറേഷനെതിരെ എൽ.ഡി.എഫ് പ്രചാരണം നടത്തുകയായെന്ന് കോർപറേഷൻ യു.ഡി.എഫ് പാർലമൻെററി പാർട്ടി സെക്രട്ടറി പറഞ്ഞു. കേന്ദ്ര ധനകാര്യ കമീഷന്‍ ഗ്രാൻഡ് പിടിച്ചെടുത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചും ഫണ്ട് അനുവദിക്കുമ്പോള്‍ മുമ്പില്ലാത്ത രീതിയിലുള്ള പല നിബന്ധനകൾ അടിച്ചേല്‍പിച്ചും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഞെക്കിക്കൊല്ലുന്ന സമീപനത്തിനെതിരെയും ഇടത് ദുഷ്പ്രചാരണത്തിനെതിരെയും കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 10.30ന് കോര്‍പറേഷന്‍ ഓഫിസിനുമുന്നില്‍ പ്രതിഷേധ ധർണ നടക്കും. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഏകപക്ഷീയമായി റദ്ദ് ചെയ്ത 191 പദ്ധതികളുടെ ലിസ്റ്റ് നൽകാൻ ഭരണപക്ഷം തയാറായില്ലെന്ന് എൽ.ഡി.എഫ് ആരോപിച്ചു. എല്ലാ മാർഗനിർദേശങ്ങളും പാലിച്ച് അംഗീകരിച്ച് നടപ്പാക്കുന്ന പദ്ധതികളാണ് കൗൺസിലർമാരോട് പോലും ആലോചിക്കാതെ നിർത്തൽ ചെയ്തതെന്നും അവർ കുറ്റപ്പെടുത്തി. കോവിഡ് കാരണം പല പദ്ധതികളും പാതിവഴിയിലാണ്. ഇവ പൂർത്തിയായില്ലെങ്കിൽ ജനങ്ങൾക്ക് വലിയ പ്രയാസം ഉണ്ടാകും. ചട്ടവിരുദ്ധമായി പദ്ധതികൾ നിർത്തൽ ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കൗൺസിലർമാർ കോർപറേഷൻ ഓഫിസിനു മുന്നിൽ കഴിഞ്ഞദിവസം ധർണ നടത്തിയിരുന്നു. ഏത് മുന്നണി ഭരിക്കുേമ്പാഴും വിവാദങ്ങളിൽ നിറഞ്ഞുനിന്ന കോർപറേഷനിൽ പുതിയ വിവാദവും ചൂടുപിടിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story