Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസംഘർഷ ഭൂമിയായി...

സംഘർഷ ഭൂമിയായി കലക്ടറേറ്റ് പരിസരം

text_fields
bookmark_border
കണ്ണൂർ: സെക്രേട്ടറിയറ്റിൽ നടന്ന തീപിടിത്തത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി ജില്ല കമ്മിറ്റി കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസി‍ൻെറ ജലപീരങ്കിയിലും ലാത്തിച്ചാർജിലും നേതാക്കൾക്കടക്കം നിരവധി പേർക്ക് പരിക്കേറ്റു. പ്രകടനമായെത്തിയ പ്രവർത്തകർ കലക്ടറേറ്റിന് മുന്നിൽ നിരത്തിയ ബാരിക്കേഡുകൾ തകർത്ത് അകത്തേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് പൊലീസ് ലാത്തി വീശിയത്. ലാത്തി അടിയേറ്റ് ബി.ജെ.പി അഴീക്കോട് മണ്ഡലം പ്രസിഡൻറ് സി.സി. രതീഷിനടക്കം മൂന്നു പ്രവർത്തകർക്ക് പരിക്കേറ്റു. രതീഷിന് തലക്ക് സാരമായി പരിക്കേറ്റു. ഇതിൽ പ്രതിഷേധിച്ച് പ്രവർത്തകർ കാൽടെക്സ് പരിസരത്ത് റോഡ് ഉപരോധിച്ചു. ഉപരോധം നടത്തിയ പ്രവർത്തകരെ പി.പി.ഇ കിറ്റ് ധരിച്ചെത്തിയ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പ്രകാശ് ബാബു, സെക്രട്ടറി കെ. രഞ്ജിത്ത്, ജില്ല പ്രസിഡൻറ് എൻ. ഹരിദാസ് എന്നിവരടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ബി.ജെ.പിയുടെ നേതൃത്വത്തിൽ ജില്ലയിൽ കരിദിനവും ആചരിച്ചു. യൂത്ത് കോൺഗ്രസ് കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധാത്മകമായി സർക്കാർ ഫയലുകൾ കത്തിച്ച് സമരം നടത്തി. ജില്ല പ്രസിഡൻറ് സുധീപ് ജെയിംസ്, സംസ്ഥാന സെക്രട്ടറിമാരായ കെ. കമൽജിത്ത്, സന്ദീപ് പാണപ്പുഴ, ജോഷി കണ്ടത്തിൽ, ജില്ല ഭാരവാഹികളായ വി. രാഹുൽ, പ്രിനിൽ മതുക്കോത്ത്, അനൂപ് തന്നട, ബ്ലോക്ക്‌ പ്രസിഡൻറുമാരായ എം.കെ. വരുൺ, നികേത് നാറാത്ത്, സോനു പേരാവൂർ, മുഹ്സിൻ കീഴ്‍ത്തള്ളി തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story