Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2020 11:58 PM GMT Updated On
date_range 25 Aug 2020 11:58 PM GMTഇരിട്ടിയിൽ കടകൾ തുറക്കാൻ അനുവദിക്കാത്തതിനെതിരെ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്
text_fieldsbookmark_border
ഇരിട്ടി: ഓണമടുത്തിട്ടും കോവിഡ് വ്യാപനത്തിൻെറ പേരിൽ കടകൾ തുറക്കാൻ അധികൃതർ അനുവദിക്കാത്തതിനെത്തുടർന്ന് വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്. നിയന്ത്രണങ്ങളോടെ നിശ്ചിത സമയം തുറക്കാറുള്ള കീഴൂർ വരെയുള്ള പലചരക്ക്, പച്ചക്കറി മൊത്തവ്യാപാര സ്ഥാപനങ്ങളും ചില്ലറ വ്യാപാര സ്ഥാപനങ്ങളും ബുധനാഴ്ച പൂർണമായി അടച്ചിടും. പ്രതിഷേധ സൂചകമായി ഇരിട്ടി ടൗൺ മുതൽ കീഴൂർ വരെയുള്ള എല്ലാ കടകൾക്കു മുന്നിലും വ്യാപാരികൾ പ്ലക്കാർഡുകൾ പിടിച്ച് കുത്തിയിരിപ്പു സമരം നടത്തും. ഇരിട്ടി നഗരത്തിൽ സമ്പർക്ക വ്യാപനം ഉണ്ടായി എന്ന നിഗമനത്തിലാണ് ഒരാഴ്ചയായി നഗരം മുഴുവൻ അടച്ചിടാൻ അധികൃതർ തീരുമാനിച്ചത്. എന്നാൽ, എത്രമാത്രം വ്യാപനമുണ്ടായിട്ടുണ്ട് എന്നറിയാനായി തിങ്കളാഴ്ച ഇരിട്ടി നഗരത്തിലെ വ്യാപാരികൾ, ഓട്ടോ തൊഴിലാളികൾ, ചുമട്ടുകാർ എന്നിവരടക്കം 137 പേർക്ക് ആൻറിജൻ ടെസ്റ്റ് നടത്തിയെങ്കിലും മുഴുവൻ നെഗറ്റിവായിരുന്നു. ടൗൺ വാർഡിലാണെങ്കിൽ ഒരു പോസിറ്റിവ് കേസുപോലും ഇല്ലെന്നതും വ്യാപാരികൾക്ക് പ്രതീക്ഷ നൽകി. ഇതും ഓണക്കാലമാണെന്നതും കണക്കിലെടുത്ത് ബുധനാഴ്ച കടകൾ തുറക്കാൻ അനുമതി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അധികൃതർ അനുമതി നൽകിയില്ല. ഈ സാഹചര്യത്തിലാണ് പ്രക്ഷോഭത്തിന് ഇറങ്ങേണ്ടി വരുന്നതെന്ന് വ്യാപാരി നേതാക്കളായ അയൂബ് പൊയിലൻ, െറജി തോമസ്, ജയ്‌സൺ തുരുത്തിയിൽ, അലി ഹാജി എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story