Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightക്വാറിക്ക് അനുമതി...

ക്വാറിക്ക് അനുമതി നല്‍കിയതിനെതിരെ രാജഗിരി പൈതൃക സംരക്ഷണ സമിതി

text_fields
bookmark_border
ചെറുപുഴ: പരിസ്ഥിതി ദുര്‍ബല പ്രദേശമായ രാജഗിരിയില്‍ സ്വകാര്യ കമ്പനിയുടെ കരിങ്കല്‍ ക്വാറിയും ക്രഷറും പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ചെറുപുഴ പഞ്ചായത്ത് ഭരണസമിതിക്ക് രാജഗിരി പൈതൃക സംരക്ഷണ സമിതി കത്തുനല്‍കി. ക്വാറി പ്രവര്‍ത്തിക്കാന്‍ സ്വകാര്യ കമ്പനി ലൈസന്‍സ് സമ്പാദിച്ച പ്രദേശം, ചെങ്കുത്തായ മലയിടുക്കും പശ്ചിമഘട്ട മേഖലയിലെ കുടക് വന്യമൃഗ സംരക്ഷണ മേഖലയില്‍ നിന്നും ഏറെ വിദൂരമല്ലാത്തതുമായ പ്രദേശമാണ്​. നൂറോളം ആദിവാസി കുടുംബങ്ങളും മൂവായിരത്തിലേറെ കുടിയേറ്റക്കാരും വസിക്കുന്ന പ്രദേശത്തോട് ചേര്‍ന്നാണ് ക്വാറിക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഭൂമിയുടെ ഉള്ളിലൂടെ മണ്ണും വെള്ളവും ഒലിച്ചുപോകുന്ന പൈപ്പിങ്​ പ്രതിഭാസം സംഭവിക്കുന്ന ദുര്‍ബലമായ പരിസ്ഥിതിയാണ് ഇവിടെയുള്ളത്. എന്നിട്ടും ഇവിടെ ക്വാറിക്ക് അനുമതി നല്‍കിയത് കേന്ദ്രദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ചാണ്. കേന്ദ്ര ദുരന്തനിവാരണ നിയമപ്രകാരവും സംസ്ഥാന ദുരന്തനിവാരണ സമിതിയുടെ മാനദണ്ഡപ്രകാരവും മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങളിലെ ക്വാറികളില്‍ സ്‌ഫോടനം അനുവദനീയമല്ല. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ സാധ്യതയില്ലെന്നുള്ള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ക്വാറിക്ക് അനുമതി നല്‍കാന്‍ പാടുള്ളൂ. ക്വാറി ഉടമകള്‍ ഈ സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുണ്ടെന്നു പഞ്ചായത്ത് ഉറപ്പുവരുത്തണമെന്നും പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാന്‍ പഞ്ചായത്ത് ഭരണസമിതി തയാറാകണമെന്നും സമിതി ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story