Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2020 11:58 PM GMT Updated On
date_range 24 Aug 2020 11:58 PM GMTവ്യാജമദ്യം തടയാൻ പരിശോധന ശക്തമാക്കി
text_fieldsbookmark_border
തലശ്ശേരി: ഒാണനാളുകളിൽ സ്പിരിറ്റ്, വ്യാജമദ്യം, മയക്കുമരുന്ന് കടത്ത് തടയാൻ ജാഗ്രതയോടെ എക്സൈസ് വകുപ്പ്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ജോലിചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ വ്യാജമദ്യത്തിൻെറയും മയക്കുമരുന്നിൻെറയും ഉപയോഗം വ്യാപകമായിട്ടുണ്ടെന്ന് എക്ൈസെസ് വകുപ്പ് വൃത്തങ്ങൾ പറയുന്നു. ലഹരി ഉൽപന്നങ്ങൾ എക്സൈസ് പിടികൂടിയ കേസുകളിൽ ഭൂരിഭാഗവും ഇവരായിരുന്നു. ഒാണത്തോടനുബന്ധിച്ച് എക്സൈസ് എൻഫോഴ്സ്മൻെറ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് ജില്ലയിലെ അതിർത്തിപ്രദേശങ്ങളിലും കോളനികളിലും പ്രത്യേക നിരീക്ഷണം നടത്തും. അതിർത്തിപ്രദേശങ്ങളായ പേരട്ട, കച്ചേരിക്കടവ്, കൂട്ടുപുഴ, മാഹി, മൂലക്കടവ് എന്നിവിടങ്ങളിലും അനുബന്ധ റോഡുകളിലും വാഹന പരിശോധന കർശനമാക്കും. ഇതിനായി സ്ട്രൈക്കിങ് ഫോഴ്സ് ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. സെപ്റ്റംബർ അഞ്ചുവരെ പരിശോധന തുടരും. ചെക്ക്പോസ്റ്റുകളിൽ 24 മണിക്കൂറും ജീവനക്കാർ ജോലിചെയ്യും. വ്യാജവാറ്റുകൾ സ്ഥിരമായി നടക്കുന്ന പ്രദേശങ്ങളിൽ പൊലീസ്, റവന്യു, ഫോറസ്റ്റ് വകുപ്പുമായി സഹകരിച്ച് സംയുക്ത റെയ്ഡുകൾ നടത്തും. വനിത സിവിൽ എക്സൈസ് ഒാഫിസർമാരുടെ സേവനവും ഉറപ്പുവരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story