Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൊട്ടിയൂർ-വയനാട് ചുരം...

കൊട്ടിയൂർ-വയനാട് ചുരം പാത: ഫലപ്രദമായ നടപടികൾ സ്വീകരിക്കാതെ സർക്കാർ

text_fields
bookmark_border
കേളകം: കൊട്ടിയൂർ-വയനാട് ചുരം പാതക്കായി പ്രതീക്ഷകൾ കൊടുമുടി കയറുമ്പോഴും ഫലപ്രദമായ നടപടികൾ സ്വീകരിക്കാതെ രേഖകൾ സർക്കാർ ഫയലിൽ വിശ്രമിക്കുന്നു. നിലവിലെ പാൽച്ചുരം ബോയ്സ് ടൗൺ പാതയേക്കാൾ പഴക്കമുണ്ട് പാൽച്ചുരത്തിന് ബദൽ പാത എന്ന ആവശ്യത്തിനും. നിലവിലെ പാതക്കു പകരം തലപ്പുഴ 44ാം മൈൽ താഴെ പാൽച്ചുരം-അമ്പായത്തോട് ബദൽ പാത വേണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിമാർക്കും വകുപ്പുമന്ത്രിമാർക്കും നിവേദന പരമ്പരകൾ നടത്തിയെങ്കിലും പഠനങ്ങളിൽ ഒതുങ്ങി. ഈ വർഷകാലത്ത് ഇതുവരെ മാത്രം അഞ്ചു തവണയാണ് പാൽച്ചുരമിടിഞ്ഞത്. ഓരോ വർഷവും ലക്ഷക്കണക്കിന് രൂപയാണ് ഇവിടെ ഗതാഗതം പുനഃസ്ഥാപിക്കാൻ ചെലവഴിക്കുന്നത്. 44ാം മൈൽ റോഡ് അമ്പായത്തോടുനിന്ന് താഴെ പാൽച്ചുരം വഴി വനത്തിലൂടെ തലപ്പുഴക്കടുത്ത് 44ാം മൈലിൽ പ്രധാന പാതയിൽ എത്തുന്നതാണ് നിർദിഷ്ട ബദൽ റോഡ്. ചുരമുണ്ടാവില്ല എന്നതാണ് ഇൗ റോഡ് പരിഗണിക്കപ്പെടാനുള്ള പ്രധാന കാരണം. എന്നാൽ, വനത്തിൻെറ സാന്നിധ്യമാണ് തടസ്സം. പാൽച്ചുരം കടന്നുപോകുന്നത് നിക്ഷിപ്ത വനത്തിലൂടെയാണെങ്കിൽ ബദൽ റോഡിൻെറ നിർദിഷ്ട പാത നിബിഡവനത്തിലൂടെയാണ്. 1360 മീറ്ററോളം നിബിഡവനത്തിലൂടെ നിർമിക്കേണ്ടിവരും എന്നതാണ് പാതയുടെ പ്രധാന തടസ്സം. നിലവിൽ മറ്റൊരു പാതയുള്ള സ്ഥലത്ത് വനത്തിലൂടെ പാതക്ക് അനുമതി വിഷമമാകുമെന്നതും പ്രതിസന്ധിയാണ്. 2018ൽ പ്രളയക്കെടുതികൾ വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിൽ തുടർന്നും പി.കെ. ശ്രീമതി എം.പിയും സണ്ണി ജോസഫ് എം.എൽ.എയും കൊട്ടിയൂർ പഞ്ചായത്തും ചേർന്ന് ഇതുസംബന്ധിച്ച നിവേദനം സർക്കാറിനു സമർപ്പിച്ചിരുന്നു. നിബിഡവനം ഉൾപ്പെടുന്ന ഭാഗത്തിനു പകരമായി വനാതിർത്തിയോടു ചേർന്ന മറ്റു ഭാഗങ്ങൾ വനംവകുപ്പിനു വിട്ടുനൽകാൻ തയാറാണെന്നും അന്ന് പഞ്ചായത്ത് അറിയിച്ചിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച തുടർനടപടികൾ ചുവപ്പുനാടയിൽപെട്ടു. തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് ഇപ്പോൾ കൊട്ടിയൂർ-വയനാട് പാത ചർച്ച ചൂടുപിടിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story