Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകീഴല്ലൂർ...

കീഴല്ലൂർ ഗ്രാമപഞ്ചായത്തിൽ സമ്പൂർണ ലോക്ഡൗൺ ഒഴിവാക്കി

text_fields
bookmark_border
കീഴല്ലൂർ ഗ്രാമപഞ്ചായത്തിൽ സമ്പൂർണ ലോക്ഡൗൺ ഒഴിവാക്കികീഴല്ലൂർ: കീഴല്ലൂർ ഗ്രാമപഞ്ചായത്തിൽ കോവിഡ് വ്യാപനത്തെ തുടർന്ന് ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയ സമ്പൂർണ ലോക്ഡൗൺ പിൻവലിച്ചതായി പഞ്ചായത്ത് പ്രസിഡൻറ് എം. രാജൻ അറിയിച്ചു. പഞ്ചായത്ത്തല സുരക്ഷ സമിതി യോഗം ചേർന്നാണ് സമ്പൂർണ ലോക്ഡൗൺ പിൻവലിക്കാൻ തീരുമാനിച്ചത്. ഇതേത്തുടർന്ന് ഞായറാഴ്ച രാവിലെ മുതൽ വൈകീട്ട് ആറുവരെ കടകൾക്ക് തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്.ഹോട്ടലുകളിൽ അഞ്ചുമണി വരെ ഇരുന്ന് ഭക്ഷണം കഴിക്കാം. എട്ടുമണി വരെ പാർസലുകളും വിതരണം ചെയ്യാം. മത്സ്യമാർക്കറ്റ്, സ്റ്റാൾ എന്നിവിടങ്ങളിലും വാഹനങ്ങളിലും മത്സ്യം വിൽപന നടത്തുന്നവർ നിർബന്ധമായും മാസ്ക്കും ഗ്ലൗസും ധരിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും നിർദേശിക്കാനും നിരീക്ഷണം വാർഡ്തല സമിതി മുഖേന ശക്തമാക്കാനും യോഗം തീരുമാനിച്ചു. വാർഡ്തല സമിതികളുടെ പ്രവർത്തനം ശക്തമാക്കുന്നതിന് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഉപഗ്രൂപ്പുകളെ നിയമിക്കും. പൂക്കൾ അടക്കമുള്ള സാധനങ്ങളുടെ തെരുവ് കച്ചവടം നിരോധിക്കും.പ്രായാധിക്യമുള്ളവർ, ഭിന്നശേഷിക്കാർ തുടങ്ങിയവരുടെ ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കുന്നതിന് ടെലിമെഡിസിൻ സംവിധാനം വ്യാപകമാക്കും. കടകളുടെ തിരക്ക് നിയന്ത്രിക്കുന്നതിന് സ്ഥാപനങ്ങളിൽ ക്യൂ മാനേജർമാരെ നിയമിക്കുന്നതിനും സാനിറ്റൈസർ, ഹാൻഡ് വാഷ് എന്നിവ എർപ്പെടുത്തുന്നതിനും സ്ഥാപനങ്ങൾക്ക് യോഗം കർശന നിർദേശം നൽകി. സാധനങ്ങൾ പരമാവധി ഹോം ഡെലിവറി സംവിധാനം വഴി വിതരണം ചെയ്യുന്നതിന് വ്യാപാര സ്ഥാപനങ്ങളോട് നിർദേശിക്കുന്നതിനും ആയതിലേക്ക് കുടുംബശ്രീ സംവിധാനം പ്രയോജനപ്പെടുത്താനും തീരുമാനിച്ചു.ഒഴിഞ്ഞ സ്ഥലങ്ങളിലും മൈതാനങ്ങളിലുമുള്ള കൂട്ടംകൂടലും കളികളും പൂർണമായി ഒഴിവാക്കുന്നതിനും പൊലീസ് നിരീക്ഷണം ശക്തമാക്കുന്നതിനും തീരുമാനിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story