Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2020 11:58 PM GMT Updated On
date_range 18 Aug 2020 11:58 PM GMTനാരായണി അമ്മേടെ ജിമിക്കി കമ്മൽ ആരും കേട്ടാണ്ടുപോയിട്ടില്ല
text_fieldsbookmark_border
കാണാതായ ജിമിക്കി കമ്മൽ തിരിച്ചുകിട്ടുന്നത് 20 വർഷത്തിനുശേഷം തൊഴിലുറപ്പ് ജോലിക്കിടെ കുറ്റിക്കോൽ (കാസർകോട്): നാരായണി വല്യമ്മേടെ ജിമിക്കി കമ്മൽ ആരും കേട്ടാണ്ടുപോയിട്ടില്ല. 'എൻറമ്മേടെ ജിമിക്കി കമ്മൽ എൻറപ്പൻ കേട്ടാണ്ടുപോയി എന്ന പാട്ട് ഇറങ്ങുന്നതിനും എത്രയോ മുേമ്പയാണ് ബേഡകം എടമ്പൂരിലെ നാരായണി അമ്മേടെ ജിമിക്കി കമ്മൽ കാണാതായത്. അന്ന് ആരെയും അവർ കുറ്റം പറഞ്ഞില്ല. എങ്കിലും ആ കമ്മലിൻെറ ഒാർമക്ക് ഇപ്പോൾ 20 വർഷം തികയുകയാണ്. ഇനി കിട്ടില്ലെന്ന് കരുതി. എന്നാൽ, തൊഴിലുറപ്പ് തൊഴിലാളി വനിതകൾ ജോലിക്കിടയിൽ അത് കണ്ടെത്തി. ഒട്ടും മാറ്റുകുറയാത്ത ജിമിക്കി മൊട്ട്. കാണാതായ കാലത്ത് പവന് 4400 രൂപയായിരുന്നു വില. വരുന്നവരോടും പോവുന്നവരോടും അവർ സങ്കടം പറഞ്ഞിരുന്നു. പറഞ്ഞുപറഞ്ഞ് ഒടുവിൽ നിർത്തി. വർഷങ്ങൾ കടന്നുപോയി. പൊന്നിൻെറ വിലയും മാറിമറഞ്ഞു. ബേഡകം പഞ്ചായത്തിലെ ഒമ്പതാം വാർഡ് എടമ്പൂരടിയിൽ തൊഴിലുറപ്പിൻെറ ഭാഗമായി കരനെല്ലിൻെറ കള പറിക്കുന്നതിനിടയിലാണ് പൊൻതിളക്കം കണ്ടത്. കളകൾക്കിടയിൽ കതിരവനെന്നപോൽ പൊൻതിളക്കം. പൊന്ന് ചതിക്കില്ല, നിറം മങ്ങില്ല, അതിൽ സത്യമുണ്ട് എന്ന പഴമക്കാരുടെ പറച്ചിലിനെ സത്യപ്പെടുത്തി കൈയിൽ വന്നുവീണു പൊന്ന്. കാണാതായ കമ്മലിൻെറ കഥ അന്ന് കേട്ടറിഞ്ഞവർ തൊഴിലുറപ്പ് സംഘത്തിലുണ്ടായിരുന്നു. അവർ ഒാർത്തെടുത്തു നാരായണി വല്യമ്മയുടെ നഷ്ടത്തിൻെറ കഥ. പവന് 40,000 ആയ കാലത്ത്, ആ സ്വർണ നിക്ഷേപം മണ്ണിൽ നിന്ന് അതിൻെറ ഉടയോനെ തേടിച്ചെന്നു. പൊന്ന് അവർ നാരായണിയമ്മയെ അണിയിച്ചു. കമ്മൽ കളഞ്ഞുകിട്ടിയ കാര്യം സി.പി.എം കാസർകോട് ജില്ല കമ്മിറ്റിയംഗം ഇ. പത്മാവതിയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഉടനത് വൈറലായി. നാരായണിയമ്മയുടെ സന്തോഷത്തിൽ എല്ലാവരും പങ്കുചേർന്നതായി പത്മാവതി അറിയിച്ചു. ksg narayani amma ബേഡകത്തെ തൊഴിലുറപ്പ് തൊഴിലാളികൾ നാരായണിയമ്മയുടെ കളഞ്ഞുകിട്ടിയ ജിമിക്കി മുത്ത് ഏൽപിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story