Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2020 11:58 PM GMT Updated On
date_range 17 Aug 2020 11:58 PM GMTരാധാമണിക്കും പേരക്കുട്ടിക്കും സുരക്ഷിത വീടിെൻറ തണലായി
text_fieldsbookmark_border
രാധാമണിക്കും പേരക്കുട്ടിക്കും സുരക്ഷിത വീടിൻെറ തണലായി പെരിങ്ങോം: കാങ്കോല്‍ ആലപ്പടമ്പ പഞ്ചായത്ത് വെളിച്ചംതോട്ടിലെ പടിഞ്ഞാറെ വീട്ടില്‍ രാധാമണിക്കും പേരക്കുട്ടിക്കും വീടായി. പെരിങ്ങോം മടക്കാംപൊയില്‍ ഏരിയ ക്വാറി ഓണേഴ്‌സ് അസോസിയേഷനും വെളിച്ചംതോട് ചെങ്കല്‍ ഓണേഴ്‌സ് അസോസിയേഷനും ചേര്‍ന്നാണ് വീട് നിര്‍മിച്ചുനൽകിയത്. വീടിൻെറ താക്കോല്‍ദാനം, ക്വാറി എന്‍വയോണ്‍മൻെറ് കണ്‍സൻെറ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡൻറ് യു. സെയ്ദ് നിര്‍വഹിച്ചു. കാങ്കോല്‍ ആലപ്പടമ്പ പഞ്ചായത്ത് പ്രസിഡൻറ് പി. ഉഷ മുഖ്യാതിഥിയായിരുന്നു. കെ. വസുന്ധരന്‍, ജിജോ ജോര്‍ജ്, എം. പ്രസാദ്, എം. രഞ്ജിത്, കെ. ദിനേശന്‍, ഹരിത രമേശന്‍, പി.എന്‍. മാക്‌സന്‍ എന്നിവർ സംബന്ധിച്ചു. പ്ലാസ്റ്റിക് ഷീറ്റുവിരിച്ച മേല്‍ക്കൂരയുള്ള ഷെഡിലാണ് ശാരീരിക അവശതകള്‍ അനുഭവിക്കുന്ന രാധാമണിയും മകളുടെ മകള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി അദ്രിമയും താമസിച്ചിരുന്നത്. കണ്ണൂർ മുന്‍ കലക്ടര്‍ മിര്‍ മുഹമ്മദലി ഇടപെട്ടാണ് വീട് നിര്‍മാണത്തിന് വഴിയൊരുക്കിയത്. കലക്ടറുടെ നിർദേശമനുസരിച്ച് ക്വാറി ഉടമകള്‍ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സി.എസ്.ആര്‍ )പദ്ധതി പ്രകാരം പണം സ്വരൂപിച്ച് വീട് നിര്‍മിച്ചു നല്‍കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story