Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Aug 2020 11:58 PM GMT Updated On
date_range 16 Aug 2020 11:58 PM GMTഡിമാൻഡ് കുറഞ്ഞു; സ്വർണ ഇറക്കുമതിയിൽ ഇടിവ്
text_fieldsbookmark_border
ന്യൂഡൽഹി: കോവിഡ് സാഹചര്യത്തിൽ ആഭരണങ്ങൾക്ക് ആവശ്യക്കാർ കുറഞ്ഞതോടെ രാജ്യത്ത് സ്വർണ ഇറക്കുമതിയിലും വൻ ഇടിവ്. ഏപ്രിൽ-ജൂലൈ കാലയളവിൽ ഇറക്കുമതിയിൽ 81.22 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ മാസങ്ങളിൽ 13.16 ബില്യൺ ഡോളറിൻെറ (91,440 കോടി) സ്വർണം ഇറക്കുമതി ചെയ്തപ്പോൾ ഇത്തവണ 2.47 ബില്യൺ ഡോളറായി (18,599 കോടി) കുറഞ്ഞതായി വാണിജ്യ മന്ത്രാലയത്തിൻെറ കണക്കുകൾ വ്യക്തമാക്കുന്നു. വെള്ളി ഇറക്കുമതിയിലും സമാന ഇടിവ് പ്രകടമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 56.5 ശതമാനം ഇടിവ് വെള്ളി ഇറക്കുമതിയിലുണ്ടായിട്ടുണ്ട്. 685.32 ദശലക്ഷം ഡോളറിൻെറ (5185 കോടി) വെള്ളിയാണ് കഴിഞ്ഞ നാലു മാസം രാജ്യം ഇറക്കുമതി ചെയ്തത്. അതേസമയം, സ്വർണം, വെള്ളി ഇറക്കുമതി കുറഞ്ഞത് രാജ്യത്തെ വാണിജ്യ കമ്മി കുറക്കാൻ സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള അന്തരം കുറയുന്നത് സമ്പദ്വ്യവസ്ഥക്ക് ഗുണകരമാകും. ഇക്കഴിഞ്ഞ ഡിസംബർ മുതൽ രാജ്യത്തെ സ്വർണ ഇറക്കുമതിയിൽ പ്രതികൂല വളർച്ച പ്രകടമായിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യ പ്രതിവർഷം 800-900 ടൺ സ്വർണമാണ് ഇറക്കുമതി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story