Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2020 11:58 PM GMT Updated On
date_range 1 Dec 2020 11:58 PM GMTകഴിഞ്ഞതവണ നഗരസഭ ഭരിച്ച മൂന്ന് ചെയർപേഴ്സൻമാരും മത്സരരംഗത്ത്
text_fieldsbookmark_border
* വൈസ് ചെയർമാൻമാരുടെ ഭാര്യമാരും മത്സരത്തിന് തൊടുപുഴ: നഗരസഭയില്‍ കഴിഞ്ഞതവണ ഭരണം നയിച്ച നാലു ചെയര്‍പേഴ്‌സൻമാരില്‍ മൂന്നുപേരും ഇത്തവണയും മത്സരരംഗത്ത്. ഒരാളുടെ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തിയ യു.ഡി.എഫ് ലീഗ്, കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എന്നിങ്ങനെ മൂന്നുടേമായിരുന്നു ഭരണം വീതിച്ചത്. ഇതിനിടയില്‍ എൽ.ഡി.എഫിനും ആറുമാസം ചെയര്‍പേഴ്‌സൻ സ്ഥാനം ലഭിച്ചു. ജനറല്‍ വാര്‍ഡായിരുന്ന വടക്കുംമുറിയില്‍നിന്ന് വിജയിച്ച മുസ്ലിം ലീഗിലെ സഫിയ ജബ്ബാറാണ് കഴിഞ്ഞ തവണ ആദ്യ ചെയര്‍പേഴ്‌സനായത്. സഫിയ ജബ്ബാര്‍ ഇത്തവണ വനിത വാര്‍ഡായ ഇവിടെനിന്ന് തന്നെയാണ് വീണ്ടും ജനവിധി തേടുന്നത്. ഭാഗ്യം തുണച്ചതോടെ അധികാരത്തിലെത്തിയ മിനി മധു സിറ്റിങ് സീറ്റായ ഒളമറ്റത്താണ് വീണ്ടും മത്സരിക്കുന്നത്. സി.പി.എം പ്രതിനിധിയായ മിനി മധു നറുക്കെടുപ്പിലൂടെയാണ് ചെയര്‍പേഴ്‌സനായത്. കേരള കോണ്‍ഗ്രസിലെ പ്രഫ. ജെസി ആൻറണിയായിരുന്നു യു.ഡി.എഫിൻെറ ചെയര്‍പേഴ്‌സൻ സ്ഥാനാര്‍ഥി. ചെയര്‍പേഴ്‌സൻ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രതിനിധിയായ വൈസ് ചെയര്‍മാൻെറ വോട്ട് അസാധുവായതോടെ നറുക്കെടുപ്പ് നടന്നപ്പോള്‍ മിനി മധുവിന് ഭാഗ്യം അനുകൂലമാകുകയായിരുന്നു. ആദ്യഘട്ടത്തില്‍ ചെയര്‍പേഴ്‌സൻ സ്ഥാനം നറുക്കെടുപ്പിലൂടെ വഴുതിപ്പോയെങ്കിലും അവിശ്വാസത്തിലൂടെ എൽ.ഡി.എഫിൻെറ ചെയര്‍പേഴ്‌സനെ പുറത്താക്കി നഗരസഭ അധ്യക്ഷയായ പ്രഫ. ജെസി ആൻണി സിറ്റിങ് വാര്‍ഡായ റിവര്‍വ്യൂ വാര്‍ഡിലാണ് ഇത്തവണയും മത്സരിക്കുന്നത്. അവസാനഘട്ടത്തില്‍ ചെയര്‍പേഴ്‌സനായ കോണ്‍ഗ്രസ് പ്രതിനിധി സിസിലി ജോസിന് ജനറല്‍ വാര്‍ഡായതോടെയാണ് സീറ്റ് നഷ്ടമായത്. കഴിഞ്ഞതവണ വൈസ് ചെയര്‍മാന്‍മാരായ ടി.കെ. സുധാകരന്‍നായര്‍, സി.കെ. ജാഫര്‍, എം.കെ. ഷാഹുല്‍ഹമീദ് എന്നിവരുടെ ഭാര്യമാർ ഇത്തവണ മത്സരരംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story