Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനഗരഹൃദയം കടന്ന്...

നഗരഹൃദയം കടന്ന് രാജനഗരിയിലേക്ക്

text_fields
bookmark_border
ആദ്യദിനം ആളു കുറവ് കൊച്ചി: ആലുവയിൽ നിന്നാരംഭിച്ച് കൊച്ചിയുടെ നഗരം കടന്ന് മെട്രോ തൃപ്പൂണിത്തുറയുടെ പടിവാതിലിൽ. കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച സർവിസ് പുനരാരംഭിച്ചപ്പോൾ ഓടിയെത്തിയത് പേട്ടയിലെ പുതിയ സ്റ്റേഷനിലേക്ക് കൂടിയാണ്. നിരക്കിളവ് അടക്കം പ്രഖ്യാപിച്ച് വീണ്ടും സജീവമായ മെട്രോ വീണ്ടും നഗരജീവിതത്തിൻെറ ഭാഗമായി. തിങ്കളാഴ്ച ഉച്ചക്ക് 12.30ഓടെയായിരുന്നു വിഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ പാത ഉദ്ഘാടനം ചെയ്തത്. രണ്ടുമണിക്കുശേഷം പേട്ടയിൽനിന്ന് ആലുവയിലേക്കും തിരിച്ചും സർവിസ് നടന്നു. ആദ്യദിനം താരതമ്യേന യാത്രക്കാർ കുറവായിരുന്നു. മാസങ്ങൾക്ക് ശേഷം തുറന്ന സ്റ്റേഷനുകളിൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണ് യാത്രക്കാരെ പ്രവേശിപ്പിച്ചത്. തെർമൽ സ്കാനർ ഉപയോഗിച്ച് താപനില പരിശോധിച്ചു. സാമൂഹിക അകലം പാലിച്ച് ക്യൂ നിൽക്കാൻ സൗകര്യമൊരുക്കി. ടിക്കറ്റിനുള്ള പണം കാഷ് ബോക്സിൽ നിക്ഷേപിച്ച് സുരക്ഷിതമായാണ് ടിക്കറ്റ് നൽകിയത്. ഓരോ നാല് മണിക്കൂറിലും സ്റ്റേഷനിലെ പൊതുജന സമ്പർക്കമുള്ള സ്ഥലങ്ങൾ അണുമുക്തമാക്കി. ഒന്നിടവിട്ട സീറ്റുകളിലാണ് യാത്രക്കാരെ ഇരിക്കാൻ അനുവദിച്ചത്. ഇരിക്കാൻ പാടില്ലാത്ത സീറ്റുകളിൽ പ്രത്യേകം അടയാളം രേഖപ്പെടുത്തിയിരുന്നു. സാമൂഹിക അകലം പാലിച്ച് നിൽക്കുന്നതിന് ട്രെയിനിന് ഉൾവശത്തും ലിഫ്റ്റിലും അടയാളമിട്ടിരുന്നു. ഓരോ സ്റ്റേഷനുകളിലും 20 സെക്കൻഡ് വീതം നിർത്തി ട്രെയിനുകളിൽ ശുദ്ധവായു സഞ്ചാരം ഉറപ്പാക്കി. ആദ്യാവസാന സ്റ്റേഷനുകളായ ആലുവയിലും പേട്ടയിലും വാതിലുകൾ തുറന്ന് അഞ്ച് മിനിറ്റ് വീതം നിർത്തിയിട്ട ശേഷമാണ് യാത്ര പുനരാരംഭിച്ചത്. ആകെയുള്ള 25 ട്രെയിനുകളിൽ പത്ത് എണ്ണമാണ് തിങ്കളാഴ്ച ഓടിയത്. യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലായിരിക്കും മറ്റു ട്രെയിനുകൾ ട്രാക്കിലെത്തുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story