Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sep 2020 11:58 PM GMT Updated On
date_range 5 Sep 2020 11:58 PM GMTകോവിഡ് ബാധിതെൻറ സമ്പർക്കം: വ്യാപാര സ്ഥാപനങ്ങൾ അടച്ചു
text_fieldsbookmark_border
കോവിഡ് ബാധിതൻെറ സമ്പർക്കം: വ്യാപാര സ്ഥാപനങ്ങൾ അടച്ചു പീരുമേട്: കോവിഡ് ബാധിതൻെറ സമ്പർക്കത്തെ തുടർന്ന് പീരുമേട്ടിലെ വ്യാപാരസ്ഥാപനങ്ങളും ബെവ്കോയുടെ മദ്യവിൽപനശാലയും അടച്ചു. ശനിയാഴ്ച പീരുമേട്ടിലെ ചുമട്ടുതൊഴിലാളിക്കും ഭാര്യക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ മകൻെറ ഭാര്യക്ക് കഴിഞ്ഞമാസം രോഗം കെണ്ടത്തിയിരുന്നു. ചുമട്ടുതൊഴിലാളി ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലടക്കം സമ്പർക്കമുണ്ടാവുകയും മദ്യവിൽപനശാലയിൽ ഒരുലോഡ് മദ്യം ഇറക്കിയതിലും പങ്കാളിയായിരുന്നു. ഇേതതുടർന്ന് ചുമട്ടുതൊഴിലാളികളും ബെവ് കോ ഔട്ലെറ്റിലെ ജീവനക്കാരും നിരീക്ഷണത്തിലാണ്. ഇയാളുമായി സമ്പർക്കമുള്ള കടകളാണ് അടച്ചത്. വീടിനുസമീപം താമസിക്കുന്നവരും നിരീക്ഷണത്തിലാണ്. കഴിഞ്ഞമാസമാണ് ചുമട്ടുതൊഴിലാളിയുടെ മകൻെറ വിവാഹം പീരുമേട്ടിൽ നടന്നത്. തമിഴ്നാട് ചെന്നൈ സ്വദേശിയായിരുന്നു വധു. വിവാഹശേഷം നടത്തിയ പരിശോധനയിൽ വധുവിന് കോവിഡ് സ്ഥിരീകരിക്കുകയും മറ്റുള്ളവരുടെ ഫലം നെഗറ്റിവുമായിരുന്നു. തുടർന്ന് ഏതാനും ആഴ്ചകൾക്കുശേഷം രോഗലക്ഷണം പ്രകടമായതോടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞമാസം പീരുമേട്ടിലെ ഓട്ടോ ഡ്രൈവർക്കും രോഗം കണ്ടെത്തിയിരുന്നു. റവന്യൂ വകുപ്പ് ഓൺലൈൻ പട്ടയമേളക്കൊരുങ്ങുന്നു ചെറുതോണി: പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് കോവിഡ് മാനദണ്ഡം പാലിച്ച് ഓൺലൈൻ പട്ടയമേള നടത്താൻ റവന്യൂ വകുപ്പ് തിരക്കിട്ട നീക്കം ആരംഭിച്ചു. 5000 കുടുംബംഗങ്ങൾക്ക് പട്ടയം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ. തിരക്കിട്ട പട്ടയജോലി നടക്കുന്നുെണ്ടങ്കിലും ആയിരത്തോളം പട്ടയങ്ങൾ മാത്രമാണ് ഇതുവരെ തയാറായിട്ടുള്ളത്. കോവിഡ് വ്യാപിച്ചതോടെ ജീവനക്കാർ പ്രതിരോധ പ്രവർത്തനങ്ങൾക്കായി മാറിയതാണ് പട്ടയ നടപടി ഇഴയാൻ കാരണം. കഴിഞ്ഞ മാർച്ചിൽ പട്ടയമേള നടത്താനായിരുന്നു തീരുമാനം. കോവിഡ് ഭീഷണിയിൽ അവസാന നിമിഷം മാറ്റിവെച്ചു. കഴിഞ്ഞ ഒന്നു മുതൽ തെരക്കിട്ട ജോലികളാണ് നടക്കുന്നത്. ഇടതുസർക്കാർ അധികാരത്തിൽ വന്നതിനുശേഷം ജില്ലയിൽ നാലു പട്ടയമേളകളാണ് നടത്തിയത്. 2017 മേയ് 21ന് കട്ടപ്പനയിൽ നടത്തിയ ആദ്യമേളയിൽ 5490 പട്ടയം വിതരണം ചെയ്തു. 2018 ഫെബ്രുവരി 17ന് കുമളി, ഇരട്ടയാർ, അടിമാലി എന്നിവിടങ്ങളിൽ നടത്തിയ രണ്ടാമത്തെ മേളയിൽ 8864 പട്ടയം നൽകി. 2019 ജനുവരി 22ന് കുട്ടിക്കാനത്ത് നടത്തിയ മേളയിൽ 6075 പേർക്ക് പട്ടയം ലഭിച്ചു. ഏറ്റവുമൊടുവിൽ കഴിഞ്ഞ ജനുവരി 24ന് കട്ടപ്പനയിൽ നടത്തിയ പട്ടയമേളയിൽ 8101 പേർക്ക് പട്ടയം വിതരണം നടത്തി. ഈ സർക്കാർ വന്നതിനുശേഷം 28,545 പേർക്ക് പട്ടയം നൽകി. കഴിഞ്ഞയാഴ്ച കൊലുമ്പൻകോളനിയിൽ 25 കുടുംബങ്ങൾക്ക് പട്ടയം നൽകിയത് ഉൾപ്പെടെയുള്ള കണക്കാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story