Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightട്രോളി വിൽക്കാൻ...

ട്രോളി വിൽക്കാൻ ഒ.എൽ.എക്സിൽ പരസ്യം നൽകിയയാളുടെ പണം തട്ടി

text_fields
bookmark_border
മൂവാറ്റുപുഴ: ട്രോളി വിൽക്കാൻ ഓൺലൈനിൽ ഒ.എൽ.എക്സിലൂടെ പരസ്യം നൽകിയ മൂവാറ്റുപുഴ സ്വദേശിയുടെ അയ്യായിരം രൂപ ‍ഡിജിറ്റൽ യു.പി.ഐ പേയ്മൻെറ് ആപ് വഴി തട്ടിയെടുത്തു. കാവുംങ്കര പാറേക്കണ്ടത്തിൽ മുഹമ്മദിൻെറ പണമാണ് സൈനിക ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ആൾ തട്ടിയെടുത്തത്. മുഹമ്മദ് ഓൺലൈൻ വിപണനത്തിനുള്ള ആപ്പിലൂടെ ട്രോളി വിൽക്കാനായി പരസ്യം നൽകിയ ഉടൻ പട്ടാള ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് മുഹമ്മദിനെ വിളിച്ചത്. എറണാകുളത്തുനിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ ഇയാൾ ഫോണിൽ ഡിജിറ്റൽ പേയ്മൻെറ് ആപ്പ് വഴി പണം അയക്കാമെന്നും ട്രോളി മറ്റൊരാൾ വന്നു വാങ്ങിക്കൊള്ളുമെന്നും അറിയിച്ചു. മുഹമ്മദിൻെറ ഫോണിൽ ഡിജിറ്റൽ പേമൻെറ് ആപ്പ് ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് മകൻെറ ഫോണിലെ ഡിജിറ്റൽ പേമൻെറ് ആപ്പ് വഴി പണം അയക്കാൻ സംവിധാനമൊരുക്കി. തുടർന്ന് അഞ്ച് രൂപ ആദ്യം അയച്ചിട്ടുണ്ടെന്നും പണം എത്തിയോ എന്ന് പരിശോധിക്കാനും ഇയാൾ ആവശ്യപ്പെട്ടു. എന്നാൽ, അഞ്ച് രൂപ മുഹമ്മദിൻെറ അക്കൗണ്ടിൽനിന്നാണ് നഷ്ടമായത്. ഇതറിയിച്ചപ്പോൾ ഉടൻ 2000 രൂപ അയക്കാമെന്ന് ഇയാൾ അറിയിച്ചു. ഇതിനായി പേമൻെറ് ആപ് വഴി അയക്കുന്ന ക്യുആർ കോഡ് സ്കാൻ ചെയ്യാനും ആവശ്യപ്പെട്ടു. എന്നാൽ, വീണ്ടും മുഹമ്മദിൻെറ അക്കൗണ്ടിൽനിന്ന് 2000 രൂപ കൂടി നഷ്ടമായി. തുടർന്ന് പണം നഷ്ടപ്പെട്ടതായി അറിയിച്ചപ്പോൾ മുഹമ്മദിൻെറ അക്കൗണ്ടിൽ 5000 രൂപ തികച്ചില്ലാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നും 5000 രൂപ അക്കൗണ്ടിൽ ഇട്ട് മിനിമം ബാലൻസ് ഉറപ്പാക്കാനും വിഡിയോ കാളിലൂടെ ഇയാൾ മുഹമ്മദിനെ നിർബന്ധിച്ചു. ഇതിനുശേഷം 3000 രൂപ കൂടി ഇയാൾ മുഹമ്മദിൻെറ അക്കൗണ്ടിൽനിന്ന് തട്ടിയെടുത്തു. മൂവാറ്റുപുഴ പൊലീസ് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story