Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവയോധികയെ പീഡിപ്പിച്ച...

വയോധികയെ പീഡിപ്പിച്ച സംഭവം: പ്രതികളെ കസ്റ്റഡിയിൽ വാങ്ങി

text_fields
bookmark_border
കോലഞ്ചേരി: വയോധികയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. മുഖ്യപ്രതി ചെമ്പറക്കി വാഴപ്പിള്ളിൽ മുഹമ്മദ് ഷാഫി (48), രണ്ടാംപ്രതി പാങ്കോട് ആശാരിമൂലയിൽ മനോജ് (42), ഇയാളുടെ മാതാവും മുഖ്യപ്രതിയുടെ സഹായിയുമായ ഓമന (60) എന്നിവരെയാണ് കോലഞ്ചേരി കോടതിയിൽ ഹാജരാക്കിയശേഷം തുടരന്വേഷണത്തിന് കസ്റ്റഡിയിൽവിട്ടത്. ചൊവ്വാഴ്ച പിടിയിലായ പ്രതികളുടെ അറസ്റ്റ് രാത്രി വൈകിയാണ് രേഖപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: മുഖ്യപ്രതി മുഹമ്മദ് ഷാഫിക്ക് ഓമനയുമായി മൂന്നുവർഷത്തെ പരിചയമുണ്ട്. പണം വാങ്ങി ഇവരുടെ വീട്ടിൽ ഇയാൾക്ക് അനാശാസ്യത്തിന് സൗകര്യമൊരുക്കി നൽകിയിരുന്നു. പുണെയിൽനിന്ന് സവാള ലോഡുമായി ശനിയാഴ്‌ച വൈകി പെരുമ്പാവൂരിലെത്തിയ ഇയാൾ ഞായറാഴ്ച തനിക്ക് സ്ത്രീയെ ഏർപ്പാടാക്കി നൽകണമെന്ന് ആവശ്യപ്പെട്ടു. ഓമന കടമായി ചോദിച്ച 25,000 രൂപ വരുമ്പോൾ നൽകാമെന്നും അറിയിച്ചു. ഞായറാഴ്ച രാവിലെ പത്തരയോടെ പെരുമ്പാവൂരിൽനിന്ന് ഓട്ടോയിൽ മുഖ്യപ്രതി ഓമനയുടെ വീട്ടിലെത്തി. എന്നാൽ, സ്ത്രീകളെ ലഭിക്കാതിരുന്ന ഓമനയുടെ മുന്നിൽ പുകയിലയന്വേഷിച്ച് വയോധികയെത്തി. ഓമന തന്ത്രപൂർവം ഇവരെ വീട്ടിലെത്തിച്ച് മുഖ്യപ്രതിക്ക് നൽകി. വഴങ്ങാതെവന്നതോടെ മദ്യലഹരിയിലായിരുന്ന ഇയാൾ ഇവരെ ക്രൂരമായി പീഡിപ്പിച്ചു. ഇതിനുശേഷമാണ് രണ്ടാംപ്രതിയും ഓമനയുടെ മകനുമായ മനോജ് വരുന്നത്. മുഖ്യപ്രതിയെ അടിച്ചോടിച്ച ഇയാൾ, നേരത്തേ താനുമായി തർക്കമുള്ള വയോധിക മുറിക്കകത്ത് ബെഡിൽ കിടക്കുന്നത് കണ്ട് പ്രകോപിതനായി കത്തിയെടുത്ത് ശരീരമാസകലും വരയുകയും വയറ്റിൽ കുത്തുകയും ചെയ്തു. മെഴുകുതിരികൊണ്ട് പൊള്ളലേൽപിക്കുകയും ചെയ്തു. ഇതിനുശേഷം പ്രതി പോയതോടെ ഓമന ബെഡ്ഷീറ്റെടുത്ത് രക്തം തുടച്ചശേഷം വയോധികയെ വീട്ടിലാക്കി. വയോധികയുടെ മൊഴിയിൽനിന്ന് മനോജിനെ കസ്റ്റഡയിലെടുത്ത പൊലീസിന് ഫോൺ കേന്ദ്രീകരിച്ച അന്വേഷണത്തിലാണ് മുഖ്യപ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെ ഇയാളെ ചെമ്പറക്കിയിലെ വീട്ടിൽനിന്ന് ബലപ്രയോഗത്തിലൂടെ പിടികൂടുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പുണെക്ക് മടങ്ങാനിരിക്കവേയാണ് പ്രതി പൊലീസിൻെറ വലയിലായത്. മദ്യപിച്ചാൽ ലൈംഗികവൈകൃതത്തിനടിമയാണ് പ്രതിയെന്നും പൊലീസ് പറഞ്ഞു. പ്രതികളെ പീഡനം നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു. രക്തം പുരണ്ട ബെഡും ഏഴ് ബെഡ്ഷീറ്റുകളും കത്തിയും കണ്ടെടുത്തു. അതേസമയം ചികിത്സയിൽ കഴിയുന്ന വയോധികയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. മൂവാറ്റുപുഴ ഡിവൈ.എസ്.പി മുഹമ്മദ് റിയാസിൻെറ നേതൃത്വത്തിൽ പുത്തൻകുരിശ് സി.ഐ സാജൻ സേവ്യറടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story