Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2020 11:58 PM GMT Updated On
date_range 24 July 2020 11:58 PM GMTഉത്തരവിന് പുല്ലുവില; പലിശക്കാർ പണപ്പിരിവ് തുടരുന്നു
text_fieldsbookmark_border
ആലപ്പുഴ: കലക്ടറുടെയും പൊലീസ് മേധാവിയുടെയും ഉത്തരവുകൾ കാറ്റിൽപറത്തി ആലപ്പുഴയിൽ പലിശപ്പിരിവ് തുടരുന്നു. വീടുകളിൽ കയറിയുള്ള പണപ്പിരിവ് നിരോധിച്ച് വ്യാഴാഴ്ചയാണ് ഉത്തരവ് വന്നത്. മൈക്രോഫിനാൻസ് / ധനകാര്യ സ്ഥാപനങ്ങൾ / ചിട്ടിക്കമ്പനികൾ തുടങ്ങിയവയുടെ വീടുകളിൽ കയറിയുള്ള പണപ്പിരിവാണ് നിരോധിച്ചത്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ല പൊലീസ് മേധാവിയെ ചുമതലപ്പെടുത്തിയതായും കലക്ടറുടെ ഉത്തരവിലുണ്ട്. കണ്ടെയ്ൻമൻെറ് സോണുകളായി പ്രഖ്യാപിച്ചിടങ്ങളിൽ പോലും പലിശസ്ഥാപനങ്ങളുടെ പിരിവ് നടക്കുന്നതായി ആക്ഷേപമുണ്ട്. ലോക്ഡൗൺ കാലത്തെ പലിശക്ക് തെല്ലു പോലും ഇളവ് നൽകാതെ ഇവരുടെ ഭീഷണിയിൽ നിരവധി കുടുംബങ്ങളാണ് ഭീതിയിൽ കഴിയുന്നത്. പണമിടപാടുകൾക്ക് മതിയായ സാവകാശം അനുവദിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. മദ്യവുമായി പിടിയിലായവർക്ക് കോവിഡ്; പൊലീസുകാർ ക്വാറൻറീനിൽ ചേര്‍ത്തല: രണ്ടിടത്തായി പൊലീസ് പിടികൂടിയ മദ്യക്കടത്തുകാരില്‍ രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പൊന്നാംവെളിയില്‍ പിടിച്ച പള്ളിത്തോട് സ്വദേശിക്കും കടക്കരപ്പള്ളിയില്‍ പിടികൂടിയ കടക്കരപ്പള്ളി സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ പട്ടണക്കാട് സ്റ്റേഷനിലെ എസ്.ഐ അടക്കമുള്ള 15 െപാലീസുകാര്‍ നിരീക്ഷണത്തിലായി. തീരത്ത് ആശങ്ക തുടരുകയാണ്. വ്യാഴാഴ്ച 11 പേര്‍ക്കാണ് തീരത്ത് രോഗം സ്ഥിരീകരിച്ചത്. പട്ടണക്കാട്, വെട്ടക്കല്‍, തുറവൂര്‍, പള്ളിത്തോട്, എഴുപുന്ന, പള്ളിപ്പുറം എന്നിവിടങ്ങളിൽ പുതിയ കേസുകൾ ഉണ്ടായി. കെ.എസ്.ആര്‍.ടി.സി ചേര്‍ത്തല ഡിപ്പോയില്‍ ടെക്‌നിക്കല്‍ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലായ 14 ജീവനക്കാര്‍ക്ക് നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story