Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2020 11:58 PM GMT Updated On
date_range 21 July 2020 11:58 PM GMTനാശനഷ്ടം സംഭവിച്ചവർക്ക് സഹായം എത്തിക്കും -മന്ത്രി ജി. സുധാകരൻ
text_fieldsbookmark_border
അമ്പലപ്പുഴ: മണ്ഡലത്തിലെ തീരപ്രദേശത്ത് കടൽക്ഷോഭത്തിൽ നാശനഷ്ടമുണ്ടായ കുടുംബങ്ങൾക്ക് അടിയന്തര സഹായം എത്തിക്കാൻ കലക്ടർക്ക് നിർദേശം നൽകിയതായി മന്ത്രി ജി. സുധാകരൻ. കടൽക്ഷോഭം ഉണ്ടായ ദിവസംതന്നെ തഹസിൽദാർ സ്ഥലം സന്ദർശിക്കുകയും കേടുപാടുകൾ സംഭവിച്ച വീടുകളുടെ വിവരങ്ങൾ ശേഖരിച്ച് പഞ്ചായത്ത് എൻജിനീയർമാരെക്കൊണ്ട് എസ്റ്റിമേറ്റ് എടുത്ത് സഹായം നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിനാവശ്യമായ സഹായം വില്ലേജ് ഉദ്യോഗസ്ഥർ നൽകണം. മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, മത്സ്യത്തൊഴിലാളി നേതാക്കളായ സി. ഷാംജി, സുദർശനൻ, മായാദേവി, മന്ത്രിയുടെ ഓഫിസ് സെക്രട്ടറി പി. അരുൺകുമാർ എന്നിവർ പുറക്കാട് തീരപ്രദേശം സന്ദർശിച്ച് മണ്ണ് കയറി ഉപയോഗിക്കാനാവാത്ത ശൗചാലയങ്ങൾ ഉപയോഗയോഗ്യമാക്കാൻ പണം എം.എൽ.എ ഫണ്ടിൽനിന്ന് നൽകാൻ നിർദേശം നൽകി. തീരദേശത്തിൻെറ 50 മീറ്ററിനുള്ളിൽ താമസിക്കുന്ന ആളുകളെ മാറ്റിപ്പാർപ്പിക്കുന്ന പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥലം കണ്ടെത്തുന്ന ആളുകൾക്ക് 10 ലക്ഷം രൂപ നൽകുമെന്നും മന്ത്രി അറിയിച്ചു. അടിയന്തര സ്വഭാവത്തോടുകൂടി കല്ല് ഇട്ട് വീടുകൾ സംരക്ഷിക്കാനുള്ള എസ്റ്റിമേറ്റുകൾ ഇറിഗേഷൻ വകുപ്പിനെക്കൊണ്ട് തയാറാക്കി സർക്കാറിന് നൽകിയിട്ടുണ്ട്. കിഫ്ബി വഴി അനുവദിച്ച 45 കോടിയുടെ പുലിമുട്ട് നിർമാണം ആരംഭിക്കാൻ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story