Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2020 11:58 PM GMT Updated On
date_range 21 July 2020 11:58 PM GMTഅടിയന്തര സഹായം നൽകണം -വെൽഫെയർ പാർട്ടി
text_fieldsbookmark_border
ആലപ്പുഴ: കടൽക്ഷോഭത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ തീരപ്രദേശത്ത് സർക്കാറിൻെറ അടിയന്തര ഇടപെടലുണ്ടാകണമെന്ന് വെൽഫെയർ പാർട്ടി. യുദ്ധകാലാടിസ്ഥാനത്തിൽ വീടുകൾ നന്നാക്കുകയും ഭക്ഷണ കിറ്റുകൾ ഉൾെപ്പടെ എത്തിക്കുകയും വേണം. ശാസ്ത്രീയ രീതിയിൽ പുലിമുട്ടോടുകൂടി കടൽഭിത്തി കെട്ടുകയെന്ന തീരദേശ വാസികളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യം സർക്കാറുകൾ ഗൗനിക്കാത്തതും കരിമണൽ ഖനനത്തിനെതിരായ മുറവിളി പരിഗണിക്കാത്തതും മൂലമാണ് ഇത്രയും കനത്ത നാശനഷ്ടങ്ങളുണ്ടായത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്ന് ജില്ല പ്രസിഡൻറ് നാസർ ആറാട്ടുപുഴ പറഞ്ഞു. മണൽചാക്ക് എത്തിക്കാൻ പോലും കഴിഞ്ഞില്ല -ആഞ്ചലോസ് ആലപ്പുഴ: സൂനാമിക്ക് ശേഷം തീരദേശത്ത് ഇപ്പോഴുണ്ടായ വൻ ദുരന്തത്തെ നേരിടാൻ മണൽ ചാക്കുകൾ പോലും എത്തിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡൻറ് ടി.ജെ. ആഞ്ചലോസ്. ചളിയും മണലും ഒഴുകിയെത്തി വീടുകൾ താമസയോഗ്യമല്ലാതായിട്ടും താൽക്കാലിക പ്രതിരോധ പ്രവർത്തനം പോലും നടത്താത്തത് പ്രതിഷേധാർഹമാണ്. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങൾ അദ്ദേഹം സന്ദർശിച്ചു. ജില്ല ജനറൽ സെക്രട്ടറി വി.സി. മധു, സി.പി.ഐ മണ്ഡലം സെക്രേട്ടറിയറ്റ് അംഗം എം. മുസ്തഫ, സി. ബിജു, എൽ. മൻസൂർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story