Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്വർണക്കടത്ത് കേസിൽ...

സ്വർണക്കടത്ത് കേസിൽ ഗവർണർ ഇടപെടണം -കെ.പി. ധനപാലൻ

text_fields
bookmark_border
കൊച്ചി: സ്വർണക്കടത്ത് കേസിൻെറ അന്വേഷണം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയിലേക്കും മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും എത്തിയ സാഹചര്യത്തിൽ ഗവർണർ വിഷയത്തിലിടപെട്ട് സത്യം പുറത്തുകൊണ്ടുവരണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻറ് കെ.പി. ധനപാലൻ. പ്രതികളുമായുള്ള ബന്ധം പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ സമ്മതിച്ചിട്ടും അദ്ദേഹത്തെ സർവിസിൽനിന്ന് സസ്‌പെൻഡ് ചെയ്യാതെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. രാജ്യദ്രോഹക്കുറ്റത്തിന് മുതിർന്ന പ്രതികളെ സംരക്ഷിച്ച് സത്യപ്രതിജ്ഞലംഘനം നടത്തിയ മുഖ്യമന്ത്രിയെ പുറത്താക്കാനുള്ള ശിപാർശ കേന്ദ്രസർക്കാറിന് സമർപ്പിക്കാൻ ഗവർണർ തയാറാകണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. എറണാകുളം മാർക്കറ്റ് തുറക്കാൻ അനുവദിക്കണം -ചേംബർ ഓഫ് േകാമേഴ്സ് കൊച്ചി: കണ്ടെയ്ൻമൻെറ് സോണിൽനിന്ന് ഒഴിവാക്കിയ എറണാകുളം മാർക്കറ്റ് തുറക്കാൻ അനുവാദം നൽകാത്തതിൽ കേരള മർച്ചൻറ്സ് ചേംബർ ഓഫ് േകാമേഴ്സ് പ്രതിഷേധിച്ചു. കോർപറേഷൻ 67ാം ഡിവിഷൻെറ ഭാഗമായ പ്രദേശം ഈ മാസം ഒന്നുമുതൽ കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ച് ഏഴുദിവസം കഴിഞ്ഞപ്പോൾ ഒരാഴ്ചത്തേക്കുകൂടി ലോക്ഡൗൺ ദീർഘിപ്പിച്ചു. ജില്ല ഭരണകൂടവുമായി ബുധനാഴ്ച ചർച്ച നടത്തിയെങ്കിലും കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഇപ്പോൾ എടുക്കാനാവില്ലെന്നായിരുന്നു മറുപടി. പച്ചക്കറിക്കടകൾ ഉൾപ്പെടെ അടച്ചിട്ടിരിക്കുകയാണ്. ചുറ്റുപാടും ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്ന സ്ഥലങ്ങൾ തുറന്നുകൊടുത്തു. മുസ്ലിം സ്ട്രീറ്റിലും ടി.ഡി റോഡിലും റിപ്പോർട്ട് ചെയ്യപ്പെട്ട രോഗബാധക്കുശേഷം പുതുതായി ഒരുകേസുപോലും കണ്ടെത്തിയില്ല. ഇവിടെ നടത്തിയ റാൻഡം ടെസ്റ്റുകൾ നെഗറ്റിവായിരുന്നു. ചീത്തയാകാൻ സാധ്യതയുള്ള ഭക്ഷ്യവസ്തുക്കൾ കടകളിൽനിന്ന് എടുത്തുമാറ്റാനെങ്കിലും അനുവദിക്കണമെന്ന ആവശ്യംപോലും അധികൃതർ അംഗീകരിച്ചില്ല. ഇവക്ക് ഇൻഷുറൻസ് പരിരക്ഷയും ലഭിക്കില്ല. കച്ചവടക്കാർക്ക് സർക്കാർ ആനുകൂല്യവും ലഭ്യമാക്കിയിട്ടില്ല. കേരളത്തിലെ മറ്റുപ്രദേശങ്ങളിൽ ലഭിച്ച ആനുകൂല്യം എറണാകുളത്തെ വ്യാപാരികൾക്ക് നിഷേധിക്കുന്നത് പ്രതിഷേധാർഹമാണ്. ഇക്കാര്യത്തിൽ പൊതുസമൂഹത്തിൻെറ സഹായം തേടുന്നതായി പ്രസിഡൻറ് ജി. കാർത്തികേയൻ, ജനറൽ സെക്രട്ടറി കെ.എം. വിപിൻ എന്നിവർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story