Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഓസ്ലോ കടലിടുക്കിൽ...

ഓസ്ലോ കടലിടുക്കിൽ ഒഴുകും കൊച്ചിയുടെ 'കപ്പിത്താനില്ല കപ്പൽ'

text_fields
bookmark_border
കൊച്ചി: ഡ്രൈവറില്ലാ കാറുകളെപ്പോലെ സ്വയം നിയന്ത്രിത ഇലക്ട്രിക് കപ്പലുകളുടെ നിര്‍മാണത്തിന് ഒരുങ്ങി കൊച്ചി കപ്പല്‍ശാല. നോര്‍വേ കമ്പനിയായ അസ്‌കോ മാരിടൈം എ.എസിനുവേണ്ടി രണ്ടു ഓട്ടോണമസ് ഇലക്ട്രിക് ഫെറികള്‍ നിര്‍മിച്ചു കയറ്റുമതി ചെയ്യാനാണ് കരാർ. നോർവേയിലെ റീട്ടെയിൽ ഭീമനായ നോര്‍ജെസ് ഗ്രുപന്‍ എ.എസ്.എയുടെ ഉപകമ്പനിയാണ് അസ്‌കോ മാരിടൈം. രണ്ടു സമാന ഫെറികൂടി നിര്‍മിക്കാനും ഇരുകമ്പനിയും ധാരണയായി. ഓസ്ലോ കടലിടുക്കിലൂടെ മലിനീകരണ രഹിത ചരക്കുനീക്കം ലക്ഷ്യമിട്ടുള്ള സുപ്രധാന നോർവേ പദ്ധതിയാണ് 'കപ്പിത്താനില്ലാ കപ്പലായ' ഓട്ടോണമസ് ഇലക്ട്രിക് ഫെറി. പദ്ധതിക്ക് നോര്‍വേ സര്‍ക്കാറിൻെറ ഭാഗികമായ സാമ്പത്തിക പിന്തുണയുമുണ്ട്. 67 മീറ്റര്‍ നീളമുള്ള ചെറുകപ്പലുകള്‍ പൂര്‍ണസജ്ജമായ ഇലക്ട്രിക് ഗതാഗത ഫെറിയായിട്ടാണ് നോര്‍വേക്കു കൈമാറുക. 1846 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയിലാണ് പ്രവര്‍ത്തിക്കുക. കപ്പിത്താനില്ലാ കപ്പലുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന ആദ്യ കമ്പനിയായ മാസറ്റേര്‍ലി എ.എസ് ഫെറി കൈകാര്യം ചെയ്യും. കൊച്ചിയില്‍ നിർമിച്ച് നോര്‍വേയിൽ എത്തിച്ച ശേഷമാണ് പരീക്ഷണ ഓട്ടവും കമീഷനിങ്ങും നടത്തുക. ചരക്കുനീക്കത്തിന് 16 ഭീമന്‍ ട്രെയ്‌ലറുകള്‍ വഹിക്കാനുള്ള ശേഷി ഇവക്കുണ്ടാകും. പൂർണമായി കൊച്ചിന്‍ ഷിപ്‌യാര്‍ഡ് എന്‍ജിനീയറിങ് നിര്‍വഹിക്കുന്ന കപ്പലിൻെറ രൂപകല്‍പന നോര്‍വേ നേവല്‍ ഡൈനമിക്‌സാണ് നിര്‍വഹിക്കുന്നത്. ആഗോളതലത്തില്‍ മുന്‍നിര കമ്പനികളെ പിന്തള്ളിയാണ് കരാര്‍ കൊച്ചി കപ്പല്‍ശാല സ്വന്തമാക്കിയത്. സാങ്കേതിക തികവുള്ള മികച്ച ഹൈ എന്‍ഡ് കപ്പലുകള്‍ നിര്‍മിച്ച് നേരേത്ത പടിഞ്ഞാറന്‍ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്ത ട്രാക് റെക്കോഡാണ് കൊച്ചിക്ക് തുണയായത്. കൊച്ചി വാട്ടര്‍ മെട്രോക്കുവേണ്ടി 23 ഹൈബ്രിഡ് ഇലക്ട്രിക് ബോട്ടുകള്‍ കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story