Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2020 11:58 PM GMT Updated On
date_range 12 July 2020 11:58 PM GMTവഴിയോര ചിപ്സ് വിൽപന: ഭക്ഷ്യസുരക്ഷ വകുപ്പിെൻറ സഹായം തേടും -ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
text_fieldsbookmark_border
വഴിയോര ചിപ്സ് വിൽപന: ഭക്ഷ്യസുരക്ഷ വകുപ്പിൻെറ സഹായം തേടും -ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആലപ്പുഴ: വഴിയോരങ്ങളിലെ ചിപ്സ് വിൽപന സംബന്ധിച്ച് ആലപ്പുഴ നഗരസഭ കർശന നടപടി സ്വീകരിക്കും. കായ വറുത്തത് ഉൾപ്പെടെയുള്ള സാധനങ്ങളുടെ ഉൽപാദനവും അതിനായി ഉപയോഗിക്കുന്ന എണ്ണയുടെ ഗുണനിലവാരം രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടോ എന്നിവ പരിശോധിക്കാൻ നഗരസഭ ആരോഗ്യ വിഭാഗത്തിന് നിർദേശം നൽകിയതായി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.എ.എ. റസാഖ് അറിയിച്ചു. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാറിൻെറ ഭക്ഷ്യസുരക്ഷ വകുപ്പിൻെറ സഹായം തേടും. കോവിഡ് ലോക്ഡൗൺ പൊതുവെ നിലനിൽക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് മൂലം സ്വയം ജീവനോപാധിയെന്ന നിലയിൽ ഇത്തരം തൊഴിലുകൾ പലരും കണ്ടെത്താൻ നിർബന്ധിതരാകുമെന്ന യാഥാർഥ്യം ബോധ്യമുള്ളതിനാലാണ് നഗരസഭ ആദ്യഘട്ടത്തിൽ കർശന നടപടികളിലേക്ക് പോകാതിരുന്നത്. അതേസമയം ഇത്തരം കച്ചവടം വ്യാപകമായതായി ശ്രദ്ധയിൽ പെട്ടപ്പോൾ കൃത്യമായ അന്വേഷണം ആവശ്യമാണെന്ന് ബോധ്യപ്പെട്ടു. ആരെങ്കിലും വീടുകളിൽ സ്വയം ചിപ്സ് ഉണ്ടാക്കി വിൽക്കുന്നതോ പരമ്പരാഗത കുടിൽ വ്യവസായ സംരംഭങ്ങളോ അല്ല ഇതെന്ന് പ്രഥമദൃഷ്ട്യാ തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. ജനങ്ങളുടെ ആരോഗ്യം മുൻനിർത്തി ഇവയുടെ ഉറവിടം എവിടെയാണ് എന്നത് കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. അതിന് നഗരസഭ കർശന നടപടിയുമായി മുന്നോട്ട് പോകും -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story