Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 12:17 AM GMT Updated On
date_range 18 May 2022 12:17 AM GMTപോക്സോ കേസ് പ്രതികൾക്ക് 40, 60 വർഷം തടവ്
text_fieldsbookmark_border
പത്തനംതിട്ട: വ്യത്യസ്ത പോക്സോ കേസുകളിൽ രണ്ട് പ്രതികളെ 40ഉം 60ഉം വർഷത്തെ തടവിന് ശിക്ഷിച്ചു. അടൂർ ഏറത്ത് മണക്കാല ജസ്റ്റിൻ ഭവനിൽ ജയിൻ സോളമന് (32) കോടതി പോക്സോ ആക്ട് പ്രകാരം 40 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ഇന്ത്യൻ പീനൽ കോഡ് പ്രകാരം ആറുവർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. മറ്റൊരു കേസിലെ പ്രതിയായ കരുനാഗപ്പള്ളി തഴവാ കുതിരപ്പന്തി കോട്ടമേൽ വടക്കേതിൽ വീട്ടിൽ ഉണ്ണികൃഷ്ണന് (40) പോക്സോ ആക്ട് പ്രകാരം 60 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ഇന്ത്യൻ പീനൽ കോഡ് അനുസരിച്ച് എട്ടു വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി ജയകുമാർ ജോണാണ് രണ്ട് കേസിൽ ഒരേ ദിവസം ശിക്ഷ വിധിച്ചത്. 2015ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ സമീപത്തുള്ള റബർ തോട്ടത്തിൽവെച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ചിറ്റാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സോളമനെ ശിക്ഷിച്ചത്. രണ്ടാമത്തെ കേസ് കൂടൽ പൊലീസ് രജിസ്റ്റർ ചെയ്തതാണ്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഉണ്ണികൃഷ്ണൻ 17 വയസ്സുകാരിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പ്രിൻസിപ്പൽ സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസാണ് പ്രോസിക്യൂഷനുവേണ്ടി ഇരുകേസിലും ഹാജരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story