Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസഹകരണ ബാങ്കിൽനിന്നും...

സഹകരണ ബാങ്കിൽനിന്നും ശമ്പളം ; മുൻ പ്രസിഡൻറ് ആനുകൂല്യങ്ങൾ തിരിച്ചടക്കാൻ ഓംബുഡ്സ്മാൻ ഉത്തരവ്

text_fields
bookmark_border
കടുങ്ങല്ലൂർ: ബാങ്ക്​ ജോലിയുടെ ശമ്പളത്തിനൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരിക്കെ കൈപ്പറ്റിയ ഓണറേറിയവും സിറ്റിങ് ഫീസും ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും ഗ്രാമപഞ്ചായത്തിലേക്ക് തിരിച്ചടക്കാൻ ഓംബുഡ്സ്മാൻ ഉത്തരവ്. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം നേതാവുമായ രത്നമ്മ സുരേഷിനെതിരെയാണ് ഓംബുഡ്സ്മാൻ നടപടി. സഹകരണ ബാങ്കിൽനിന്നും ശമ്പളം കൈപ്പറ്റിയത് കണക്കിലെടുത്താണ് ഉത്തരവ്. മുപ്പത്തടം പൂക്കാട്ട് വീട്ടിൽ പി.ആർ. രാമചന്ദ്രൻ നൽകിയ പരാതിയെ തുടർന്നാണ് നടപടി. രത്നമ്മ 2015 - 2020 കാലയളവിൽ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. പ്രസിഡന്റായി ചുമതലയേറ്റതിനെ തുടർന്ന് 2018 മേയ് ഏഴ് വരെ ജോലി ചെയ്തിരുന്ന മുപ്പത്തടം സഹകരണ ബാങ്കിൽനിന്നും ശൂന്യവേതന അവധിയെടുത്തിരുന്നു. എന്നാൽ, 2018ൽ തിരികെ ജോലിയിൽ പ്രവേശിച്ച പ്രസിഡന്റ് 2019 മാർച്ച് 31വരെ അവിടെ ജോലി ചെയ്ത്​ വിരമിച്ചു. ഈ കാലയളവിൽ ശമ്പളം കൈപ്പറ്റുകയും ചെയ്തു. ഇക്കാലത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്കുള്ള ആനുകൂല്യവും കൈപ്പറ്റിയെന്നാണ്​ പരാതി. ഇതിന്‍റെ അടിസ്ഥാനത്തിൽ 2018 മേയ് ഏഴ് മുതൽ 2019 മാർച്ച് 31 വരെയുള്ള കാലത്തെ ആനുകൂല്യങ്ങൾ തിരിച്ചടക്കാനാണ് ഉത്തരവ്. മൂന്ന് മാസത്തിനകം പണം ഒടുക്കിയില്ലെങ്കിൽ കുടിശ്ശികയായി കണക്കാക്കി നടപടിയെടുക്കണം. ഇക്കാര്യം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story