Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2021 12:19 AM GMT Updated On
date_range 16 Feb 2021 12:19 AM GMTകെ.ഡി.എച്ച് വില്ലേജ് സർവേ: അപ്പീലുകൾ മൂന്ന് മാസത്തിനകം തീർപ്പാക്കണമെന്ന് ഹൈകോടതി
text_fieldsbookmark_border
കൊച്ചി: മൂന്നാറിലെ കണ്ണൻദേവൻ ഹിൽസ് വില്ലേജിൽ 2007ൽ നടത്തിയ സർവേയുമായി ബന്ധപ്പെട്ട അപ്പീലുകൾ മൂന്ന് മാസത്തിനകം തീർപ്പാക്കണമെന്ന് ഹൈകോടതി. 1971 ലെ കണ്ണൻ ദേവൻ ഹിൽസ് (ഭൂമി തിരിച്ചുപിടിക്കൽ) നിയമത്തിൽ പറയുന്ന തരത്തിലുള്ള സർവേ നടത്താതെ വ്യാജ പട്ടയം കണ്ടെത്തി കൈയേറ്റം ഒഴിപ്പിക്കാനുള്ള സർക്കാർ നടപടി ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി മൂന്നാറിലെ പബ്ലിക് ഇൻററസ്റ്റ് െപ്രാട്ടക്ഷൻ അസോസിയേഷൻ നൽകിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻെറ ഉത്തരവ്. നൂറു വർഷത്തിലേറെ പഴക്കമുള്ള സർവേ രേഖകളാണുള്ളതെന്നും ഇതിൻെറ അടിസ്ഥാനത്തിൽ വ്യാജ പട്ടയം കണ്ടെത്തൽ അപാകതകൾ നിറഞ്ഞതാണെന്നുമാണ് ഹരജിയിലെ ആരോപണം. 2007ല്‍ സര്‍വേ തയാറാക്കിയെന്നായിരുന്നു സർക്കാർ വാദം. കേരള സർവേ ആൻഡ് ബൗണ്ടറീസ് നിയമമനുസരിച്ച് കണ്ണൻ ദേവൻ ഹിൽസിൻെറ വിജ്ഞാപനം പ്രസിദ്ധീകരിച്ചപ്പോൾ 525 പരാതികൾ ലഭിച്ചതിൽ 426 എണ്ണം തീർപ്പാക്കി. അവശേഷിക്കുന്ന 99 പരാതികൾ ദേവികുളം സബ് കലക്ടർ അധ്യക്ഷനായ ഉപദേശക സമിതി പരിശോധിച്ച് വരികയാണ്. ഇൗ അപ്പീലുകളാണ് ബന്ധപ്പെട്ടവർക്ക് പറയാനുള്ളതു കൂടി കേട്ട് മൂന്നു മാസത്തിനകം തീർപ്പ് കൽപ്പിക്കാൻ നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story