Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2021 12:18 AM GMT Updated On
date_range 16 Feb 2021 12:18 AM GMTകന്യാസ്ത്രീയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്
text_fieldsbookmark_border
കാക്കനാട്: സൻെറ് തോമസ് കോൺവൻറിലെ കന്യാസ്ത്രീയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന നിഗമനത്തിൽ ഉറച്ച് പൊലീസ്. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിസ്റ്റർ ജസീനയുടേത് മുങ്ങിമരണമാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. ആത്മഹത്യ ആണോയെന്നും പരിശോധിക്കുന്നുണ്ട്. അതേസമയം പോസ്റ്റ്മോർട്ടം ഫലം പുറത്തുവന്നതിന് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ. മൃതദേഹം കണ്ടെത്തിയ പാറമടയിലെ വെള്ളവും ജസീനയുടെ ആന്തരിക സ്രവവും രാസപരിശോധനക്കായി ചൊവ്വാഴ്ച കൈമാറും. ഇവർ മാനസിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലായിരുന്നു എന്ന മഠം അധികൃതരുടെ വെളിപ്പെടുത്തലിനെ ഉറപ്പിക്കുന്നതിനുള്ള തെളിവ് ലഭിച്ചതായി പൊലീസ് പറഞ്ഞു. അതേസമയം മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തിൽ ഉറച്ച് നിൽക്കുകയാണ് ബന്ധുക്കൾ. സിസ്റ്റർക്ക് മാനസിക വിഭ്രാന്തി ഉണ്ടായിരുന്നതായി അറിയില്ലെന്ന് അവർ വ്യക്തമാക്കി. ജസീനയെ കാണാതായ വിവരം കുടുംബത്തെ അറിയിച്ചത് മൃതദേഹം കണ്ടെടുക്കുന്നതിന് തൊട്ടുമുമ്പ് മാത്രമായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. വാഴക്കാല മൂലേപ്പാടം റോഡിലെ സൻെറ് തോമസ് കോൺവൻറിൽനിന്ന് ഞായറാഴ്ച ഉച്ചക്കാണ് സിസ്റ്റർ ജസീനയെ കാണാതായത്. മഠത്തിനോട് ചേർന്ന പാറമടക്കുളത്തിൽ വൈകീട്ടോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story