Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാണി സി. കാപ്പൻ...

മാണി സി. കാപ്പൻ യു.ഡി.എഫിൽ

text_fields
bookmark_border
പാലാ: അനിശ്ചിതത്വത്തിനൊടുവിൽ പാലാ എം.എൽ.എ മാണി സി. കാപ്പൻെറ യു.ഡി.എഫ് പ്രവേശനം യാഥാർഥ്യമായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രക്ക് പാലായിൽ നൽകിയ സ്വീകരണത്തിൽ മാണി സി. കാപ്പനും പങ്കെടുത്തു. തുറന്ന ജീപ്പിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ അനുയായികൾക്കൊപ്പം ശക്തിപ്രകടനമായാണ് കാപ്പൻ സമ്മേളന വേദിയിലെത്തിയത്. ഉമ്മന്‍ ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയ യു.ഡി.എഫ് നേതാക്കൾ ചേർന്ന് സ്വീകരിച്ചു. പാർട്ടി പ്രഖ്യാപിക്കുംമുമ്പ് മുന്നണിപ്രവേശനം യാഥാർഥ്യമാക്കാനും സീറ്റ് ചർച്ചകൾക്ക് തുടക്കമിടുംമുേമ്പ പാലാ സീറ്റ് ഉറപ്പിക്കാനും കഴിഞ്ഞ മാണി സി. കാപ്പൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും തുടക്കമിട്ടു. 16 മാസംകൊണ്ട് 462 കോടി രൂപയുടെ വികസനം പാലായിൽ നടപ്പാക്കാൻ കഴിഞ്ഞു. പിണറായി വിജയനാണ് അതിന് സഹായിച്ചത്. അതിന് നന്ദിയുണ്ട്. 25 കൊല്ലം തൻെറ ചോരയും നീരും പണവും ഇടതുപക്ഷത്തിന് ചെലവഴിച്ചു. അത് തിരിച്ചുതരണമെന്നല്ല പറയുന്നത്. പാലാ കൊടുക്കാമെന്ന് പറഞ്ഞാണ് ജോസ് കെ. മാണിയെ ഇടതുപക്ഷത്തേക്ക് കൊണ്ടുവന്നത്. പാലാ വത്തിക്കാനാണെന്ന് പറയുന്ന ജോസ് അവിടെ പോപ്പ് വേറെ ആണെന്നത് മറന്നുപോയി. അടുത്ത തെരഞ്ഞെടുപ്പിൽ ജനം അത് മനസ്സിലാക്കിക്കൊടുക്കും. 53 വർഷമായി പാലായിലെ കോൺവൻറുകളിലെ കന്യാസ്ത്രീകൾക്ക് റേഷൻ നൽകാൻ കഴിഞ്ഞില്ല. അത് തൻെറ കാലത്ത് ചെയ്തു. പാലായിൽ ആദ്യമായി എം.എൽ.എ ഓഫിസ് തുറന്നു. പാലായിലെ റോഡ് വികസനത്തിന് അനുവദിച്ച പണം തടഞ്ഞ് വികസനം മുടക്കാൻ ജോസ് കെ. മാണിയും സി.പി.എം ജില്ല സെക്രട്ടറി വി.എൻ. വാസവനും ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജോസ് കെ. മാണി ഇടതുപക്ഷത്തേക്ക് മാറി അഞ്ചുമാസം കഴിഞ്ഞാണ് രാജിെവച്ചത്. എൽ.ഡി.എഫിലെത്തിയിട്ടും റോഷിയും ജയരാജനും ചാഴികാടനും ഇപ്പോഴും എം.എൽ.എമാരായി തുടരുകയാണ്. തൻെറ രാജി ആവശ്യപ്പെടുന്നവർ അതുകൂടി ഓർക്കണം. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് മൂന്നുവർഷം ജയിൽ വാസം അനുഭവിച്ച ആളാണ് തൻെറ അച്ഛൻ ചെറിയാൻ ജെ. കാപ്പൻ. അദ്ദേഹത്തിൻെറ ജൂനിയറായി 10 വർഷം പ്രവർത്തിച്ച കെ.എം. മാണിയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് ചെറിയാൻ ജെ. കാപ്പനാണ്. ജൂനിയർ മാൻഡ്രേക്ക് സിനിമ ഒന്ന് കാണണമെന്നാണ് പിണറായി വിജയനോട് പറയാനുള്ളത്. മൊട്ടത്തലയൻെറ പ്രതിമ ഏറ്റെടുക്കുന്നവരുടെ കുടുംബത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് സിനിമയിൽ. ഇതുപോലെ യു.ഡി.എഫിൻെറ നേതാക്കൾ ജോസ് കെ. മാണിയെ സന്തോഷത്തോടെ എൽ.ഡി.എഫിന് കൊടുത്തു. അവിടെ തുടങ്ങി എൽ.ഡി.എഫിൻെറ ഗതികേട്. അടുത്ത ഭരണം യു.ഡി.എഫിേൻറതാകുമെന്ന് ഉറച്ചുപറയാൻ കഴിയുമെന്നും മാണി സി. കാപ്പൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story